ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു, സൗദിയില്‍ 23 മുതല്‍ 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍, ഖത്തറില്‍ 1600 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ദുബായ്: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ സൗദിയില്‍ ഈ മാസം 23 മുതല്‍ 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ (2563). ഇന്നലെ ഒമ്ബത് പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 320 ആയി. കുവൈറ്റില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 121 ആയി. യു.എ.ഇയിലും മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമാനില്‍ രണ്ട് മരണവും.

ഖത്തറില്‍ 1600 പുതിയ രോഗികളുണ്ടായപ്പോള്‍ കുവൈറ്റില്‍ പുതിയ രോഗികള്‍ 1000 മുകളിലാണ്. യു.എ.ഇയില്‍ 873, ഒമാനില്‍ 892, ബഹ്റൈന്‍ 190 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ കണക്ക്. കൊവിഡ് സുഖപ്പെടുന്നവരുടെ എണ്ണവും ഗള്‍ഫില്‍ കൂടുന്നുണ്ട്.
ഗള്‍ഫില്‍ കൊവിഡ് ബാധിതര്‍ ഒന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആറായിരത്തിലധികം പേര്‍ക്ക് ഇന്നലെരോഗം സ്ഥിരീകരിച്ചു. 17 പേരാണ് ഇന്നലെ മരിച്ചത്. ഗള്‍ഫില്‍ മരിച്ചവര്‍ 731 ആയി.

Related posts

Leave a Comment