പത്തനംതിട്ട: ( 21.11.2020) കോവിഡിനെ തുടര്‍ന്ന് രൂക്ഷമായ സാമ്ബത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലം തുടങ്ങിയ ശേഷം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വരാന്ത്യങ്ങളില്‍ രണ്ടായിരം പേര്‍ക്കാണ് സന്നിധാനത്ത് അനുമതി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഈ ആഴ്ച അന്തിമ തീരുമാനം ഉണ്ടായേക്കാനാണ് സാധ്യത.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യ വകുപ്പുമായി കൂടി ആലോചിച്ച് കുടുതല്‍ തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തീര്‍ത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ ശനിയാഴ്ച മുന്‍ ദിവസങ്ങില്‍ നിന്ന് പ്രകടമായ വ്യത്യാസങ്ങള്‍ ഉച്ചവരെ ഉണ്ടായിട്ടില്ല. തിരക്കൊഴിഞ്ഞ നിലയിലാണ് സന്നിധാനം. കൂടുതലായും എത്തുന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ്. ശനിയാഴ്ച ഹരിവരാസനം പാടി നട അടക്കുന്നതുവരെയാണ് ഭക്തര്‍ക്ക് പ്രവേശനം.
അതേസമയം, ശബരിമലയിലെ വരുമാനത്തിലും കാര്യമായ കുറവാണ് ഇത്തവണയുള്ളത്. കഴിഞ്ഞ വര്‍ഷം വൃശ്ചികം ഒന്നിന് 3.32 കോടി രൂപയായിരുന്നു നടവരവ്. ഇത്തവണ നട തുറന്ന് ആറ് ദിവസം പിന്നിടുമ്ബോഴും വരുമാനം അരകോടിയിലെത്തിയിട്ടില്ല.
ആദ്യ ദിവസത്തെ നടവരവ് പത്ത് ലക്ഷത്തില്‍ താഴെയാണ്. ജീവനക്കാര്‍ക്ക് ശമ്ബളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ സഹായം തേടിയിരിക്കുകയാണ് ദേവസ്വംബോര്‍ഡ്. തീര്‍ത്ഥാടനകാലത്ത് ഒരു ദിവസത്തെ ചെലവിന് തന്നെ 38 ലക്ഷം രൂപ വേണം. രൂക്ഷമായ സാമ്ബത്തികസ്ഥിതിയും സര്‍ക്കാരിനെ ബോധ്യപ്പെടുത്തി തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാനാണ് ബോര്‍ഡിന്റെ ശ്രമം.