കോവിഡ് പ്രതിരോധം: വേറിട്ട ബൈക് മാതൃകയുമായി ടി.വി മെക്കാനിക്

അഗര്‍ത്തല(തൃപുര): ലോക്ഡൗണ്‍ അവസാനിക്കുന്ന അന്ന് ‘ജോലിയെല്ലാം’ മതിയാക്കി കോവിഡ് വൈറസുകള്‍ നാടുവിടുകയൊന്നുമില്ലെന്ന് പാര്‍തഥ സാഹക്ക് അറിയാം. വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗമെന്ന് അറിയാവുന്ന സാഹ, ആ ജാഗ്രത തുടരാനായി പ്രത്യേക ബൈക്ക് തന്നെ ഉണ്ടാക്കിയാണ് എല്ലാവരെയും ഞെട്ടിച്ചത്.

സ്കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കാത്ത പാര്‍ത്ഥ സാഹ ടെവിലിഷന്‍ റിപ്പയര്‍ കടയിലെ ജീവനക്കാരനാണ്. ലോക്ഡൗണിന് ശേഷം സ്കൂളുകള്‍ തുറക്കുേമ്ബാള്‍ തെന്‍റ മകള്‍ തിങ്ങി നിറഞ്ഞ ബസില്‍ യാത്ര ചെയ്യുന്നത് ഒാര്‍ത്തപ്പോള്‍ 39 കാരനായ സാഹക്ക് ഉറക്കം നഷ്ടപ്പെട്ടതാണ് പുതിയ കണ്ടുപിടുത്തത്തിന് കാരണമായത്.
പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ഒരാളില്‍ നിന്ന് സാഹ വാങ്ങിയ പഴഞ്ചന്‍ ബൈക്കാണ് രൂപം മാറ്റി സാമൂഹിക അകലം പാലിക്കുന്ന രൂപത്തിലാക്കിയത്. ബൈക്കോടിക്കുന്ന ആളും പിറകിലിരിക്കുന്ന ആളും തമ്മില്‍ ഒരു മീറ്റര്‍ അകലം ഉള്ള രൂപത്തിലാണ് സീറ്റുകള്‍ സംവിധാനിച്ചിട്ടുള്ളത്.

ബാറ്ററി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതാണ് സാഹയുടെ ബൈക്ക്. മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ആകാന്‍ മൂന്ന് മണിക്കൂറാണ് വേണ്ടത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്ന് സാഹ പറയുന്നു. ചാര്‍ജ് ചെയ്യാനുള്ള വൈദ്യുതിയുടെ ചിലവ് പരമാവധി 10 രൂപയാണ് വരികയെന്നും സാഹ പറയുന്നു.

സാഹയുടെ ബൈക്ക് പരീക്ഷണ ഒാട്ടത്തിന് പുറത്തിറക്കി. സാഹയെ പ്രശംസിച്ച്‌ കൊണ്ട് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് തന്നെ രംഗത്തെത്തി.

കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് മകളെ സ്കൂളിലാക്കാനും തിരിച്ച്‌ കൊണ്ട്വരാനും ഇനി കഴിയുമെന്ന ആശ്വാസത്തിലാണ് പാര്‍തഥ സാഹ.

Related posts

Leave a Comment