കോഴിക്കോട് ട്രെയിനിലെ തീവെച്ച പ്രതിയെന്ന് കരുതുന്നയാള്‍ ഉത്തര്‍പ്രദേശ് എടിഎസിന്റെ പിടിയില്‍

കോഴിക്കോട് ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബുലന്ത്ഷഹറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

തീവ്രവാദ വിരുദ്ധ സ്ക്വാ‍ഡാണ് ഇയാളെ പിടികൂടിയത്. ഇക്കാര്യം ഔദ്യോഗികമായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. റെയില്‍വേ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങള്‍ ഉത്തര്‍ പ്രദേശിലേക്ക് തിരിച്ചിരുന്നു. അന്വേഷസംഘം നോയിഡയിലെത്തിയിരുന്നു.

ഞായറാഴ്ച രാത്രി ഒമ്ബതരയോടെയാണ് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ അജ്ഞാതന്‍ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് വീശിയൊഴിച്ച ശേഷം തീ കൊളുത്തിയത്.

സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരായ മൂന്നുപേരെ റെയില്‍ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തീവെപ്പില്‍ പൊള്ളലേറ്റ ഒമ്ബതുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ടിരുന്നു.

എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ഇംഗ്ലീഷിലും ഹിന്ദിയലുമുള്ള കുറിപ്പുകള്‍ അടങ്ങിയ ബുക്കും ‌അരക്കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ടിഫിന്‍ ബോക്സുമാണ് കണ്ടെടുത്തിരുന്നു.

Related posts

Leave a Comment