കൊറോണ ബാധിച്ച്‌ മരിച്ച വഞ്ചിയൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരത്ത് കൊറോണ ബാധിച്ച്‌ മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കഴിഞ്ഞമാസം 23 മുതല്‍ ഈ മാസം 12ന് മരണം സംഭവിക്കുന്നതുവരെ മെഡിക്കല്‍ കോളജിലും ജനറലാശുപത്രിയിലുമുള്‍പ്പെടെ രമേശന്‍ പോയിട്ടുണ്ട്. രോഗബാധയുടെ ഉറവിടത്തെ കുറിച്ച്‌ സ്ഥിരീകരണമില്ലെങ്കിലും ആശുപത്രിയില്‍ നിന്ന് രോഗബാധയുണ്ടായതാകാമെന്നാണ് നിഗമനം. മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ ശ്വാസകോശ പ്രശ്നങ്ങളുമായി ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികില്‍സ തേടിയെത്തിയ രമേശനെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല.

രമേശന്റെ മരണത്തെ തുടര്‍ന്ന് പേട്ട കെപ്കോ ഓട്ട്ലെറ്റിലെ പന്ത്രണ്ട് ജീവനക്കാര്‍ ക്വാറന്റീനില്‍. കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച്‌ മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയവരെയാണ് ക്വാറന്റീനിലാക്കിയത്. രമേശന്റെ ഭാര്യയും കെപ്‌കോയിലെ ജീവനക്കാരിയാണ്. ഇവരും നിരീക്ഷണത്തിലാണ്.

Related posts

Leave a Comment