കേരളത്തില്‍ ചില കക്ഷികള്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നു: ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ വീട് സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനാണ് ഇന്നിവിടെ വന്നത്. അമ്മ വളരെ അവശനിലയിലാണ്. മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയെ ആണ് നാടിന് നഷ്ടമായതെന്ന് ഗവര്‍ണര്‍ പറഞ്ഞൂ.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരളത്തിന്റെ അവസ്ഥ. ചില കക്ഷികള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു.

അവര്‍ അക്രമത്തിന്റെ സാധുതയില്‍ വിശ്വസിക്കുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം ശിക്ഷിക്കപ്പെട്ടു.

അതില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പങ്ക് തെളിഞ്ഞതാണ്. കേരളം എങ്ങോട്ടാണ് പോകുന്നത്.

ഇത്തരം അക്രമങ്ങളില്‍ പങ്കാളികളാകുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ജോലിയോ പാസ്‌പോര്‍ട്ടിനോ അപേക്ഷിക്കാനോ കഴിയുന്നില്ല.

സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐയുടെ പങ്ക് തെളിഞ്ഞതാണ്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കുട്ടികളെ ക്രിമിനലുകളാക്കി മാറ്റുന്നു.

നമ്മുടെ നേതാക്കള്‍ക്കും വേണ്ടത് അതാണ്. അവര്‍ക്ക് തൊഴില്‍ കിട്ടാത്ത ഇത്തരം ആളുകളെ അക്രമത്തിന് വേണം.

യുവജനങ്ങളുടെ കരിയര്‍ നശിക്കുകയാണ്. ഇത്തരം അക്രമങ്ങള്‍ ഒരിടത്തും പാടില്ല. അക്രമം കൊണ്ട് ഒരിടത്തും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല.

അക്രമം മനുഷ്യത്വത്തിനും പരിഷ്‌കൃത സമൂഹത്തിനും എതിരാണ്.

ഇത്തരം അക്രമസംഭവങ്ങളില്‍ നിന്ന് ഒഴിവാകാണമെന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും തനിക്ക് പറയാനുള്ളത്.

സിദ്ധാര്‍ഥിന്റെ അമ്മയുടെയൂം ഇളയ സഹോദരന്റെയും അവസ്ഥനോക്കുക. സിദ്ധാര്‍ഥിന്റെ പിതാവ് തനിക്ക് പരാതി നല്‍കിയിരുന്നു.

അത് താന്‍ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. അതില്‍ താന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞൂ.

Related posts

Leave a Comment