കേരളത്തില്‍ മദ്യശാലകള്‍ എല്ലാം ഒന്നിച്ചു തുറക്കും, തീയതി പിന്നീട് പ്രഖ്യാപിക്കും; മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുര: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ ഒരുമിച്ച്‌ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. സംസ്ഥാനത്തെ മദ്യശാലകള്‍ എല്ലാം ഒന്നിച്ചു തുറക്കാനാണ് തയാറെടുക്കുന്നത്. തുറക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിലെ ബാറുകളിലും മദ്യം വില്‍ക്കുമെന്നും ഇതിനു വേണ്ടി പ്രത്യേകം കൗണ്ടറുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ബെവ്കോയിലെ വിലയ്ക്കു തന്നെയാണ് ബാറിലും മദ്യം വില്‍ക്കുക. എന്നാല്‍ ഇത് താത്ക്കാലികമാണെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരത്തില്‍ തുറക്കുന്ന ഔട്ട്ലറ്റുകളില്‍ തിരക്ക് കുറക്കാനായി മദ്യത്തിന് മുന്‍കൂറായി ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിക്കും. അതിന്‍െറ അടിസ്ഥാനത്തില്‍ ഔട്ട്ലറ്റുകള്‍ വഴി പണം വാങ്ങി മദ്യം വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം കുറക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

കേരളത്തിന്‍െറ ഐ.ടി മിഷനും സ്റ്റാര്‍ട്ടപ് മിഷനും ചേര്‍ന്നാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്. ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കാന്‍ സാധിക്കില്ല. അവിടെ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കില്ല. ബാര്‍ ഹോട്ടലില്‍ പ്രത്യേകം സജ്ജമാക്കുന്ന കൗണ്ടറുകള്‍ വഴി ബീവറേജ് കോര്‍പറേഷന്‍െറ വിലയില്‍ മദ്യം പാഴ്സല്‍ നല്‍കാന്‍ സാധിക്കും. അതിനുള്ള നിയമ ഭേദഗതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബാറുകളില്‍ നിന്ന് പാഴ്സല്‍ വിതരണം ചെയ്യുന്നതിനും ആപ് സംവിധാനമൊരുക്കും. ഇത് പ്രകാരം ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ വരെ മദ്യം വാങ്ങാം. ഒരിക്കല്‍ മദ്യം വാങ്ങിയാല്‍ അടുത്ത അവസരം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ലഭിക്കൂ. കൗണ്ടറുകളില്‍ ഒരേ സമയം അഞ്ച് പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മദ്യഷാപ്പുകള്‍ അടച്ചിട്ടത്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവു വരുത്തുകയുണ്ടായി. അതിന്‍െറ പശ്ചാത്തലത്തില്‍ മദ്യ ഷാപ്പുകള്‍ തുറക്കാവുന്നതാണ്. അതിന്‍െറ ഭാഗമായാണ് കള്ളുഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. ഇന്ത്യയിലുടനീളം മദ്യഷാപ്പുകള്‍ തുറന്നിട്ടുണ്ട്. ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ മുമ്ബ് പ്രവര്‍ത്തിച്ചിരുന്ന കള്ള്ഷാപ്പുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment