കേരളത്തിലെ സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനാനിരക്ക് ഇരട്ടിയിലേറെ

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായാണ് പരിശോധന നടത്തുന്നതെങ്കിലും കേരളത്തിലെ സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പരിശോധനാനിരക്ക് മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇരട്ടിയിലേറെ. കേരളത്തിലെ സ്വകാര്യ ലാബുകളില്‍ 2100 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനാനിരക്ക്. നേരത്തെ 2750 രൂപയായിരുന്നത് ഒക്ടോബറിലാണ് സര്‍ക്കാര്‍ ഇടപെട്ട് കുറച്ചത്.

എന്നാല്‍ കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ആര്‍ടിപിസിആര്‍ പരിശോധനാനിരക്ക് കേരളത്തെ അപേക്ഷിച്ച്‌ കുറവാണ്. 26 മുതല്‍ ശബരിമല പ്രവേശനത്തിന് ആര്‍ടിപിസിആര്‍ പരിശോധനാറിപ്പോര്‍ട്ട് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
അതേസമയം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് രാജ്യമെങ്ങും 400 രൂപയാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ആരോഗ്യമന്ത്രാലയത്തിനു നോട്ടിസ് അയച്ചിട്ടുണ്ട്. നിരക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചിരുന്നെങ്കിലും കൊള്ള തുടരുകയാണന്ന പരാതിയിലാണ് നടപടി. കിറ്റ് വിപണിയില്‍ 200 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെയാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related posts

Leave a Comment