കുതിരാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു

തൃശൂര്‍ കുതിരാന്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ലോറികളും കാറുകളും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്ത രണ്ടുപേരും കാറില്‍ യാത്ര ചെയ്ത ഒരാളുമാണ് മരിച്ചത്.
അപകടത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. കണ്ണമ്ബ്ര മഞ്ഞപ്ര സ്വദേശികളായ വിജീഷ്, നിഖില്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കുതിരാനില്‍ ചരക്കുലോറി ഇടിച്ച്‌ ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരില്‍ രണ്ടു പേര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്നവരാണ്. ലോറി ചെന്ന് ഇടിച്ച കാറിലെ യാത്രക്കാരനാണ് മരിച്ച മൂന്നാമത്തെ ആള്‍. പാലക്കാടു ഭാഗത്തു നിന്നും വരികയായിരുന്ന ചരക്കുലോറിയാണ് കുതിരാനില്‍ വന്‍ അപകടത്തിനിടയാക്കിയത്.
അപകടത്തില്‍ പെട്ട വാഹനങ്ങളെല്ലാം തന്നെ പാലക്കാട് ഭാഗത്തുനിന്ന് വരികയായിരുന്നു.ദേശീയപാതയില്‍ കുതിരാന്‍ ഇറക്കം ഇറങ്ങിക്കൊണ്ടിരിക്കെ വഴുക്കുംപാറ കുരിശു പള്ളിയുടെ സമീപത്തുവെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ചരക്കുലോറി മുന്നില്‍ പോവുകയായിരുന്ന സ്‌കൂട്ടറിന് മീതെ പാഞ്ഞു കയറി.സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചു.കണ്ണമ്ബ്ര മഞ്ഞപ്ര സ്വദേശികളായ വിജീഷും നിഖിലുമാണ് അപകടത്തില്‍ മരിച്ചവര്‍.

സ്‌കൂട്ടറിന് മുകളിലൂടെ പാഞ്ഞുകയറിയതിനെ തുടര്‍ന്ന് മുന്നില്‍ പോവുകയായിരുന്ന ടെമ്ബോ ട്രാവലറില്‍ ഇടിച്ച ലോറി രണ്ട് പിക്കപ്പ് വാനുകളെയും ഇടിച്ചിട്ട് മറ്റൊരു കാറിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ അപ്പോള്‍ തന്നെ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഹൈവേ പോലീസിന്റെയും പീച്ചി പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും പരുക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

Related posts

Leave a Comment