‘കുഞ്ഞിനെകാണുമ്ബോള്‍ അമ്മയുടെ പിണക്കം മാറും’ തിരുവല്ലത്തെ അരുംകൊലയില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: നൂലുകെട്ടിന് തൊട്ടുപിന്നാലെ നാല്‍പ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ആറ്രിലെറിഞ്ഞ് കൊന്ന സംഭവം ആസൂത്രിതമെന്ന് സംശയിക്കുന്നതായി പൊലീസ്. കേസില്‍ അറസ്റ്റിലായ പ്രതി ഉണ്ണിക്കൃഷ്ണന്റെ പ്രണയ വിവാഹത്തില്‍ വീട്ടുകാര്‍ക്കുണ്ടായിരുന്ന വിരോധം ഇല്ലാതാക്കാനെന്ന വ്യാജേനയാണ് നെടുമങ്ങാട് പനവൂരില്‍ നിന്ന് ഭാര്യയെയും കുഞ്ഞിനെയും പാച്ചല്ലൂരിലേക്ക് ഇയാള്‍ കൂട്ടിക്കൊണ്ടുവന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.നെടുമങ്ങാട് പനവൂര്‍ സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകള്‍ ശിവഗംഗയാണ് (45 ദിവസം) കൊല്ലപ്പെട്ടത്.സംഭവത്തില്‍ കുഞ്ഞിന്റെ അ‌ച്ഛനായ പാച്ചല്ലൂര്‍ മാര്‍ക്കറ്റിന് സമീപം പേറയില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ (24)റിമാന്‍ഡിലാണ്. കുഞ്ഞിനെ ആറ്റിലുപേക്ഷിച്ച വള്ളത്തിന്‍കടവ് ഭാഗത്ത് ഉണ്ണിക്കൃഷ്ണന്‍ മുമ്ബ് ബൈക്കില്‍ വന്നുപോയതായ പരിസരവാസിയുടെയും മൊഴിയും കേസില്‍ നിര്‍ണായകമായി. പാച്ചല്ലൂരിലെഅറിയപ്പെടുന്ന കുടുംബത്തിലെ അംഗമായ ഉണ്ണികൃഷ്ണനും ഫേസ് ബുക്ക് സുഹൃത്തും പ്രായത്തില്‍ മുതിര്‍ന്നതുമായ ചിഞ്ചുവുമായുള്ള പ്രണയവും വിവാഹവും ഉണ്ണികൃഷ്ണന്റെ വീട്ടുകാ‌ര്‍ക്ക് ഇഷ്ടമായിരുന്നില്ല. ചി‌ഞ്ചു ഗര്‍ഭിണിയായതറിഞ്ഞ വീട്ടുകാ‌ര്‍ ഉണ്ണിക്കൃഷ്ണനെ വീട്ടില്‍ കയറ്റാന്‍ വിസമ്മതിച്ചു. ഉണ്ണികൃഷ്ണനൊപ്പം കഴിയണമെന്ന് ചിഞ്ചുശാഠ്യം പിടിച്ചതോടെ ഇവര്‍ തമ്മില്‍ നിരന്തരം വഴക്കായി. പ്രസവത്തിന് ശേഷം നൂല് കെട്ട് കഴിഞ്ഞയുടന്‍ കുഞ്ഞുമായി അമ്മയെ കാണാമെന്നും കുഞ്ഞിനെ കാണുമ്ബോള്‍ അമ്മയുടെ പിണക്കം കെട്ടടങ്ങുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഉണ്ണിക്കൃഷ്ണന്‍ ചിഞ്ചുവും കുഞ്ഞുമായി പാച്ചല്ലൂരേക്ക് വന്നത്. ചിഞ്ചുവിനെ കണ്ടാല്‍ അമ്മയ്ക്ക് ദേഷ്യം വരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഉണ്ണിക്കൃഷ്ണന്‍ ഓട്ടോയില്‍ കുഞ്ഞുമായെത്തിയ ചിഞ്ചുവിന്റെ പക്കല്‍ നിന്ന് കുഞ്ഞിനെ വാങ്ങി ബൈക്കില്‍ പ്ലാസ്റ്റിക്ക് കുട്ടയിലാക്കി അമ്മയെ കാണിക്കാനെന്ന വ്യാജേന കടന്നുകളയുകയായിരുന്നു. ഏറെനേരമായിട്ടും കാണാത്തതിനെ തുട‌ര്‍ന്ന് ഉണ്ണിക്കൃഷ്ണനെ ഫോണില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതേ തുടര്‍ന്ന് ചിഞ്ചു പാച്ചല്ലൂരിലെ ഉണ്ണിക്കൃഷ്ണന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെ കണ്ടില്ല.

കുഞ്ഞിനെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയെന്നും കാണാനില്ലെന്നും കാട്ടി ചിഞ്ചു തിരുവല്ലം പൊലീസില്‍ പരാതി നല്‍കി. ചിഞ്ചുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം പൊലീസ് ഉണ്ണിക്കൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആറ്റില്‍ ഉപേക്ഷിച്ച കാര്യം വെളിപ്പെട്ടത്. ഫയര്‍‌ഫോഴ്സിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ചിഞ്ചുവിന്റെ ബന്ധുക്കള്‍ക്ക് കൈമാറും. കൂടുതല്‍ അന്വേഷണത്തിനായി ഉണ്ണിക്കൃഷ്ണനെ കസ്റ്രഡയില്‍ വാങ്ങുമെന്ന് ഫോര്‍ട്ട് അസി. കമ്മിഷണര്‍ പ്രതാപന്‍ നായര്‍ വെളിപ്പെടുത്തി.

Related posts

Leave a Comment