കാമുകന്റെ മരണ വെപ്രാളം കണ്ട് ഭയന്നോടി, ഒരു രാത്രി മുഴുവന്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി

ചീപ്പുങ്കല്‍: കാമുകന്റെ മരണ വെപ്രാളം കണ്ട് ഭയന്നോടിയ പെണ്‍കുട്ടി ഒരു രാത്രി മുഴുവന്‍ കഴിച്ചു കൂട്ടിയത് സമീപത്തെ കുറ്റിക്കാട്ടില്‍.

വഴക്കിട്ട കാമുകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ അഭയം തേടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് പെണ്‍കുട്ടിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്.

ചീപ്പുങ്കല്‍ മാലിക്കായലിന് സമീപം ടൂറിസംവകുപ്പിന്റെ തകര്‍ന്ന കെട്ടിടത്തില്‍ വെച്ചൂര്‍ മാമ്ബറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപു (22) തൂങ്ങി മരിച്ചതിനെ തുടര്‍ന്നാണ് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് കത്തും ബാഗും കണ്ടെത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭയന്നോടിയ പെണ്‍കുട്ടി വെള്ളക്കെട്ടിലെ കുറ്റിക്കാട്ടില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സി.ഐ. അനൂപ് കൃഷ്ണ, എസ്.ഐ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ 12 പേരടങ്ങിയ പോലീസ് സംഘമാണ് കായലിലും മറ്റ് ജലാശങ്ങളിലും തിരച്ചില്‍ നടത്തിയത്.

‘ചേതക്ക്’ എന്ന പോലീസ് നായ മണം പിടിച്ചെത്തിയ ദിശയില്‍ തന്നെയാണ് പെണ്‍കുട്ടി കിടന്നിരുന്നതെങ്കിലും വെള്ളക്കെട്ടുമൂലം ചേതക്കിന് മുന്നോട്ടു നീങ്ങാന്‍ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പോത്തിനെ കെട്ടാന്‍ പോയ സമീപവാസിയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

തുടര്‍ന്ന്, സമീപവാസിയുടെ വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ പോലീസെത്തി ഏറ്റുവാങ്ങി. ബെംഗളൂരുവില്‍ പഠിച്ചിരുന്ന പ്രണയിനിയെ ഗോപു വിളിച്ചു വരുത്തിയെന്നും പെണ്‍കുട്ടി ബെംഗളൂരുവില്‍ പഠിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ മാതാപിതാക്കളെ ഏല്പിച്ചു.

Related posts

Leave a Comment