കാട്ടാക്കട കോളജിലെ ആള്‍മാറാട്ടം: മുന്‍ പ്രിന്‍സിപ്പലും മുന്‍ എസ്‌എഫ്‌ഐ നേതാവും കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രതികള്‍ കീഴടങ്ങി. മൂന്‍ പ്രന്‍സിപ്പല്‍ സി.ജെ ഷൈജുവും മുന്‍ എസ്‌എഫ്‌ഐ നേതാവ് എ.വിശാഖുമാണ് കീഴടങ്ങി.

കാട്ടാക്കട പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. വിശാഖിന്റെയും കൂട്ടുപ്രതി മുന്‍ പ്രിന്‍സിപ്പല്‍ സി.ജെ ഷൈജുവിന്റെയം മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഗുരുതരമായ പരാമര്‍ശങ്ങളും കോടതി നടത്തിയിരുന്നു.

മൂന്നാം തീയതി യൂണിവേഴ്‌സിറ്റി പരീക്ഷയുള്ളതിനാല്‍ നാലാം തീയതി അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരാകാമെന്ന് വിശാഖ് കോടതിയെ അറിയിച്ചിരുന്നു.

കാട്ടാക്കട കോളജില്‍ യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍ ആയി വിജയിച്ച പെണ്‍കുട്ടിക്ക് പകരം വിശാഖിന്റെ പേര് തിരുകിക്കയറ്റി പട്ടിക യൂണിവേഴ്‌സിറ്റിയിലേക്ക് അയക്കുകയായിരുന്നു.

യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായപരിധി കഴിഞ്ഞ വിശാഖിനെ പിന്‍വാതിലുടെ യൂണിവേഴ്‌സിറ്റിയിലേക്ക് എത്തിക്കാനും യൂണിയന്‍ ചെയര്‍മാന്‍ സ്ഥനത്തേക്ക് മത്സരിപ്പിക്കാനുമായിരുന്നു ഈ നീക്കം. അറസ്റ്റ് തടയണമെന്ന ആവശ്യവും തള്ളിയിരുന്നു.

എസ്‌എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറിയാണ് വിശാഖ്. ആള്‍മാറാട്ടം പുറത്തുവന്നതോടെ കൂട്ടുനിന്ന പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തിരുന്നു. പ്രിന്‍സിപ്പലിനേയും വിശാഖിനെയൂം പ്രതിചേര്‍ത്താണ് കേസ്.

വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകളാണിത്.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment