കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റിലെ ഭക്ഷ്യവിഷബാധ:ഇ-കോളി അണുബാധ ഫ്ലാറ്റിലെ 350 പേര്‍ ചികിത്സ തേടി

കൊച്ചി: കാക്കനാടുള്ള ഡിഎല്‍എഫ് ഫ്ലാറ്റില്‍ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. ഇ-കോളി ബാക്ടീരിയ ബാധയെ തുടർന്നാണ് അണുബാധ ഉണ്ടായതെന്നാണ് വിവരം.

അഞ്ച് പേരാണ് ചികിത്സയില്‍ തുടരുന്നത്.

ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ വകുപ്പ് ജലസാമ്ബിളുകള്‍ ശേഖരിച്ചു.

15 ടവറുകളിലായി 1268 ഫ്ലാറ്റുകളിലായി 5000ത്തിന് മുകളില്‍ ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഫ്ലാറ്റിലെ കിണറുകള്‍, മഴവെള്ളം, ബോർവെല്‍, മുനിസിപ്പല്‍ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകള്‍.

വയില്‍ ഏതില്‍ നിന്നാണ് രോഗം പടർന്നതെന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്.

നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച്‌ ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്.

ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജല സാമ്ബിളുകള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.

Related posts

Leave a Comment