‘കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്’: വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ സിദ്ദുവിന്റെ ഉപദേശകന്‍ രാജിവച്ചു

ന്യൂഡല്‍ഹി: കശ്മീരിനെക്കുറിച്ച്‌ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശകന്‍ മല്‍വീന്ദര്‍ സിങ് മാലി ഉപദേശക സ്ഥാനം രാജിവച്ചു. ഇന്ത്യയും പാക്കിസ്ഥാനും കശ്മീരിനെ നിയമവിരുദ്ധമായി കയ്യടക്കി വച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

‘കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്. യുഎന്‍ പ്രമേയങ്ങളുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായി, ഇന്ത്യയും പാക്കിസ്ഥാനും കശ്മീരിനെ നിയമവിരുദ്ധമായി കയ്യടിക്കി. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നെങ്കില്‍ ആര്‍ട്ടിക്കിള്‍ 370, 35-എ എന്നിവയുടെ ആവശ്യകത എന്തായിരുന്നു? ഹരിസിങ് രാജാവുമായുള്ള പ്രത്യേക ഉടമ്ബടി എന്തായിരുന്നു? കരാറിന്റെ നിബന്ധനകള്‍ എന്താണെന്ന് ജനത്തോട് പറയൂ..’- അധ്യാപകന്‍ കൂടിയായ അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

മല്‍വീന്ദര്‍ സിങ് മാലിക്കിന്റെ പരാമര്‍ശത്തെ അപലപിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്, പരാമര്‍ശം രാജ്യവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. വ്യക്തതയോ അറിവോ ഇല്ലാത്ത കാര്യങ്ങളില്‍ സംസാരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment