കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുറച്ചുനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ദേവതാരു പൂത്തു, ശ്യാമ മേഘമേ നീ, സിന്ദൂര തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമാ ഗാനങ്ങളുടെ രചയിതാവാണ് അദ്ദേഹം. തിരുമലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ആകാശവാണിയിലൂടെയായിരുന്നു അദ്ദേഹം ഗാനരചനയിലേക്ക് കടന്നത്. ലളിതഗാനത്തിലൂടെയായിരുന്നു തുടക്കം.

വിവിധ നാടക സമിതിക്കായി നിരവധി നാടക ഗാനങ്ങളും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. 1978 ലാണ് ആദ്യമായി അദ്ദേഹം സിനിമയ്ക്കായി ഗാനരചന ആരംഭിച്ചത്. 2015 ല്‍ അദ്ദേഹത്തിന് സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചിരുന്നു. 1930 ജനുവരി 18 ണ് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമൂളയ്ക്കല്‍ കാര്യാട്ടില്‍ കിഴക്കതില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടേയും മകനായാണ് ജനനം.

Related posts

Leave a Comment