കര്‍ഷകരുടെ കരുത്തിന്‌ മുന്നില്‍ മുട്ടുമടക്കി കേന്ദ്രം; ഡല്‍ഹിയില്‍ കടക്കാന്‍ അനുമതി

ന്യൂഡല്‍ഹി > ഡല്ഹി ചലോ കര്ഷക പ്രതിഷേധ മാര്ച്ചിനെതിരെയുള്ള പൊലീസ് അടിച്ചമര്ത്തലിന് മുന്നില് മുട്ടുമടക്കാതെ കര്ഷകര്. കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ കടക്കാന്‍ അനുമതി. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ പ്രതിഷേധത്തിന് അനുമതി ലഭിച്ചു.

ഡല്ഹിയില് പ്രവേശിക്കുന്നത് തടയാനായി പൊലീസ് സ്ഥാപിച്ച ട്രക്കുകളും കണ്ടെയ്നറുകളും ബാരിക്കേഡുകളുമെല്ലാം ഒന്നിച്ചു നിന്നു തള്ളിനീക്കിക്കൊണ്ട് മുന്നോട്ടു പോകുകയാണ് കര്ഷകര്.

ഡല്ഹി – ബഹാദുര്ഗ് അതിര്ത്തിയില് കര്ഷകരെ തടയാനായി ബാരിക്കേഡ് പോലെ സ്ഥാപിച്ച ട്രക്ക് ട്രാക്ടറിനോട് ബന്ധിപ്പിച്ച്‌, പ്രതിഷേധക്കാര് വലിച്ചുനീക്കി മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ക്രെയ്ന് ഉപയോഗിച്ച്‌ സ്ഥാപിച്ച കണ്ടെയ്നറുകള് കര്ഷകര് നീക്കം ചെയ്തു. നൂറു കണക്കിന് പ്രതിഷേധക്കാര് അണിനിരന്നായിരുന്നു കണ്ടെയ്നറുകള് ഓരോന്നായി തള്ളി മാറ്റിയത്. സമാധാനപരമായി രാജ്യതലസ്ഥാനത്തേക്കു യാത്ര പുറപ്പെട്ട ആയിരക്കണക്കിനു കര്‍ഷകരെ, അംബാലയില്‍ ലാത്തിയും ഗ്രനേഡും ജലപീരങ്കിയുമായാണ് വ്യാഴാഴ്ച ഹരിയാന പൊലീസ് നേരിട്ടത്. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. നൂറുകണക്കിനുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഹരിയാനയുടെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നൂറുകണക്കിനുപേരെ കസ്റ്റഡിയിലെടുത്തു.

അംബാലയില്‍ പിന്നീടു നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതോടെ യാത്ര പുനരാരംഭിച്ച കര്‍ഷകരെ, ഡല്‍ഹി അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ കണ്ണീര്‍വാതക പ്രയോഗവും ജലപീരങ്കിയുമായാണ് പൊലീസ് നേരിട്ടത്. വിവാദ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച്‌ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്.

അറസ്റ്റു ചെയ്ത് പാര്പ്പിക്കാനായി ഡല്ഹിയിലെ ഒന്പത് സ്റ്റേഡിയങ്ങള് വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം ആം ആദ്മി സര്ക്കാര് നിഷേധിച്ചു. കര്ഷകരെ അറസ്റ്റു ചെയ്ത് പാര്പ്പിക്കാനായി സ്റ്റേഡിയം വിട്ടുനല്കില്ലെന്നാണ് സര്ക്കാര് പൊലീസിനെ അറിയിച്ചത്. ഒരു കാരണവശാലും ഡല്ഹി സര്ക്കാര് പൊലീസിന് സ്റ്റേഡിയങ്ങള് വിട്ടുകൊടുക്കരുതെന്ന് ആം ആദ്മി പാര്ട്ടിയിലെ വിവിധ നേതാക്കള് സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment