കടുത്ത നടപടിയുമായി കേന്ദ്രം; പഞ്ചാബിലും ഹരിയാനയിലും 45 ഗോഡൗണുകളില്‍ സിബിഐ റെയ്‌ഡ്, ധാന്യ സാമ്ബിളുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബിലെയും ഹരിയാനയിലെയും 45 ഗോഡൗണുകളില്‍ സിബിഐ റെയ്‌ഡ്. ഇതില്‍ നാല്‍പതും പഞ്ചാബിലാണ്. ഇന്നലെ രാത്രി ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. അരിയുടെയും ഗോതമ്ബിന്റെയും സ്‌റ്റോക്ക് സാമ്ബിളുകള്‍ സംഘം പിടിച്ചെടുത്തു. എഫ്‌സിഐ ഗോഡൗണുകളിലും പഞ്ചാബ് ധാന്യ സംഭരണ കോര്‍പറേഷന്‍ ഗോഡൗണുകളിലുമാണ് സിബിഐ റെയ്ഡ് നടക്കുന്നത്.

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരില്‍ ഏറിയ പങ്കും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ്. റിപബ്ളിക് ദിനത്തിലെ കര്‍ഷക റാലിയെ തുടര്‍‌ന്നുണ്ടായ സംഘര്‍ഷം അക്ഷരാ‌ര്‍ത്ഥത്തില്‍ രാജ്യ തലസ്ഥാന മേഖലയെ പ്രകമ്ബനം കൊള‌ളിച്ചിരുന്നു. ഇതോടെ കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലെ ബന്ധം തീരെ വഷളായി. തുടര്‍ന്ന് കര്‍ഷകര്‍ സമരം ചെയ്യുന്ന ഡല്‍ഹി അതിര്‍ത്തിയിലെ കേന്ദ്രങ്ങളില്‍ ജലവിതരണം നിര്‍ത്തിയും വൈദ്യുതി കണക്ഷന്‍ റദ്ദാക്കിയും ഉത്തര്‍പ്രദേശ് സര്‍ക്കാരും സമരത്തിനെതിരെ തിരിഞ്ഞിരുന്നു. ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇവിടങ്ങളില്‍ പൊലീസ് നടപടി ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. അറസ്‌റ്റ് ചെയ്‌താലും സമരം തുടരുമെന്ന് കര്‍ഷകരും അറിയിച്ചു.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധരംഗത്തുള‌ള രണ്ട് ആസം സ്വദേശികളായ സന്നദ്ധ പ്രവര്‍ത്തകരെ ഇന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇടത് പാര്‍ട്ടികളുടേതുള്‍പ്പടെ വിവിധ പ്രതിപക്ഷപാര്‍ട്ടികളും ഇന്ന് കര്‍ഷകര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ പാര്‍ലമെന്റ് മാര്‍ച്ച്‌ നടത്തി.

Related posts

Leave a Comment