എല്ലാത്തരം കൊറോണ വൈറസിനേയും പമ്ബകടത്തുന്ന ആന്റിബോഡി കണ്ടെത്തി നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി

കോ വിഡിനെ ചെറുക്കാന്‍ഇതുവരെ കണ്ടെത്തിയ വാക്സിനുകളും മരുന്നുകളും നൂറുശതമാനം ഫലം ഉറപ്പു നല്‍കില്ലെന്ന് നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്.

മനുഷ്യകുലത്തെ നിരാശയിലേക്ക് തള്ളിയിട്ടുകൊണ്ട് കുഞ്ഞന്‍ വൈറസ് താണ്ഡവം തുടരുമ്ബോഴാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കരോലിനയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത വരുന്നത്. മനുഷ്യരെ കോവിഡ് 19 ല്‍ നിന്നും പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ കഴിയുന്ന ഒരു ആന്റിബോഡി കണ്ടെത്തി എന്നതാണ് ഈ വാര്‍ത്ത. കൊറോണയുടെ ഏതൊരു വകഭേദത്തേയും ചെറുക്കാന്‍ ഇതിനാകും.

ഡി എച്ച്‌ 1047 എന്ന ഈ ആന്റിബോഡി, വൈറസിന്റെ കോശങ്ങളെ ബന്ധനത്തിലാക്കി അവയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അതോടെ വൈറസിന് പെറ്റുപെരുകാന്‍ കഴിയാത്ത അവസ്ഥ വരും. ചുരുക്കത്തില്‍, രോഗവ്യാപനം തടയുവാനും അതുപോലെ രോഗബാധിതരെ ചികിത്സിക്കാനും ഇത് ഉപയോഗിക്കാനാവും. യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത കരോലിനയിലേയും ഡുറമിലെ ഡ്യുക്ക് യൂണിവേഴ്സിറ്റിയിലേയും ഗവേഷകരുടെ സംയുക്ത സംഘമാണ് ഈ ആന്റിബോഡി കണ്ടെത്തിയത്.

നവംബര്‍ 2 ന് സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ജേര്‍ണലില്‍ തങ്ങളുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച ഗവേഷകര്‍ 1700-ല്‍ അധികം കൊറോണ വൈറസ് ആന്റിബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 50 എണ്ണം കോവിഡിനും സാര്‍സിനും ഒരുപോലെ പ്രതിരോധം തീര്‍ക്കുന്നതാണ്. അതില്‍ ഡി എച്ച്‌ 1047 എന്ന് നാമകരണം ചെയ്ത ഒരു പ്രത്യേക ആന്റിബോഡിയാണ് എല്ലാത്തരം വൈറസുകളേയും നിര്‍വീര്യമാക്കാന്‍ കെല്പുള്ളതായി കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ഇതിന് കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളേയും തടയുവാന്‍ കഴിയും.

എലികളില്‍ ഈ ആന്റിബോഡി പരീക്ഷിച്ചപ്പോള്‍ അവയെ കോവിഡ് ബാധിക്കുന്നതില്‍ നിന്നും തടയുവാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍റ്റ വകഭേദം ഉള്‍പ്പടെ അതിവ്യാപനശേഷിയുള്ള എല്ലാ വകഭേദങ്ങളേയും ഇത് നിര്‍വീര്യമാക്കും. മാത്രമല്ല, ഭാവിയില്‍ മനുഷ്യകുലത്തെ ആക്രമിക്കാന്‍ സാധ്യതയുള്ള മറ്റു ചില ഇനം വൈറസുകള്‍ക്കെതിരെയും ഇത് ഫലവത്തായിരുന്നു

Related posts

Leave a Comment