എംബിബിഎസ് ക്ലാസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കയറിയത് മാനഹാനി ഭയന്ന്

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കയറിയ സംഭവത്തില്‍ വിശദീകരണം നല്‍കി മെഡിക്കല്‍ കോളേജ് പൊലീസ് .

വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ, വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി . പ്രവേശന യോഗ്യതയില്ലാത്ത കുട്ടി 4 ദിവസമാണ് ക്ലാസിലിരുന്നത്. വൈകിയെത്തിയ കുട്ടികളെ ഒരുമിച്ച്‌ ക്ലാസില്‍ പ്രവേശിപ്പിച്ചതാണ് കുഴപ്പം ഉണ്ടാകാന്‍ കാരണമായത്.

നീറ്റ് പരീക്ഷ എഴുതിയതിനു ശേഷം വിദ്യാർഥി ഗോവയിലേക്ക് വിനോദയാത്ര പോയി. അവിടെവച്ചാണ് നീറ്റ് പരീക്ഷാഫലം പരിശോധിച്ചത്.

ഫലം പരിശോധിച്ചപ്പോൾ ഉയർന്ന റാങ്കുണ്ടെന്നു കരുതുകയും അത് വീട്ടുകാരെയും മറ്റും വിളിച്ചറിയിക്കുകയും ചെയ്തു. വിദ്യാർഥിയെ അനുമോദിച്ച് ഫ്ലക്സ് ബോർഡുകൾ ഉൾപ്പെടെ നാട്ടിൽ ഉയർന്നു.

എന്നാൽ പിന്നീടാണ് ഫലം പരിശോധിച്ചതിൽ പിഴവുണ്ടായെന്നും തനിക്ക് പതിനായിരത്തിൽ താഴെയാണ് റാങ്ക് എന്ന് വിദ്യാർഥിനിക്ക് മനസ്സിലായത്.
ഇതോടെ പ്രവേശനം ലഭിക്കില്ലെന്ന് മനസ്സിലായി.

എന്നാൽ മാനഹാനി ഭയന്നാണ് ഇത്തരത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസിൽ കയറി ഇരുന്നതെന്നും നാലു ദിവസത്തോളം ക്ലാസിൽ ഇരിക്കുകയും അവിടെനിന്നുള്ള ഫൊട്ടോ എടുത്ത് വീട്ടുകാർക്കും കൂട്ടുകാർക്കും മറ്റും അയയ്ക്കുകയും ചെയ്തുവെന്നാണ് വിദ്യാർഥിനി പൊലീസിനു മൊഴി നൽകി.

Related posts

Leave a Comment