തിരുവനന്തപുരം∙ ഇപ്പോൾ പ്രസിദ്ധീകരിച്ചത് അന്തിമഭൂപടമല്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. അത് ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
ഭൂതല സർവേ, വനംവകുപ്പിന്റെ ഭൂപടം, ഉപഗ്രഹ സർവേ എന്നിവ അടിസ്ഥാനമാക്കിയാകും അന്തിമ റിപ്പോർട്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ ഭൂപടത്തിൽ ബത്തേരി നഗരസഭയിലെ ഭൂരിഭാഗവും ബഫർസോണിൽ ഉൾപ്പെടും. വയനാട് ജില്ലയിൽ 7 പഞ്ചായത്തുകൾ ബഫർസോൺ പരിധിയിൽപ്പെടും.
തിരുനെല്ലി, നെൻമേനി, നൂൽപുഴ പ്രദേശങ്ങളെ സാരമായി ബാധിക്കും. കർഷകരും ആദിവാസികളും കൂടുതൽ താമസിക്കുന്ന ഇടമാണിത്. കോഴിക്കോട് ജില്ലയിൽ കൂടുതൽ ബാധിക്കുക ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് 2 സംരക്ഷിത പ്രദേശങ്ങൾക്കുചുറ്റുമുള്ള ഭൂപടമാണ് സർക്കാർ പ്രസിദ്ധീകരിച്ചത്.
കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ തുടങ്ങിയവ 12 ഇനമായി ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂപടത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്.
പച്ച–വനം കറുപ്പ്–പഞ്ചായത്ത് ചുമപ്പ്–വാണിജ്യകെട്ടിടങ്ങൾ നീല– വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബ്രൗൺ–ഓഫിസ് മഞ്ഞ–ആരാധനാലയങ്ങൾ വയലറ്റ്– താമസസ്ഥലം ഓരോ വില്ലേജിലെയും ബ്ലോക്ക്, പ്ലോട്ട് അനുസരിച്ച് വിശദാംശങ്ങളും ഭൂപടത്തിൽ ലഭ്യമാണ്.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ബഫർ അറിയാനാകും.