ഉംപുന്‍; ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത, കേരളത്തില്‍ 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍, ഉത്തര ഒഡീഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ കനത്ത മഴയുണ്ടാകാനുള്ള സാധ്യത പരിഗണിച്ച്‌ തിരുവനന്തപുരം ഒഴികെ 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ പാരാദ്വീപ് മേഖലയില്‍നിന്ന് കരയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റ് ബുധനാഴ്ചയോടെ ബംഗാള്‍ തീരത്തെ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരാദീപ്‌ തീരത്ത് നിന്ന് ഏകദേശം 790 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ നിന്ന് 940 കി.മീയും ദൂരെയാണ് കാറ്റിന്‍റെ സ്ഥാനം. അടുത്ത 12 മണിക്കൂറില്‍ ഇത് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്

Extremely Severe Cyclonic Storm ‘AMPHAN’ (pronounced as UM-PUN) over west-central & adjoining central parts of South BoB: Cyclone Warning for West Bengal and north Odisha coasts. To intensify further as SuCS. pic.twitter.com/BWnWMTXpBG

— India Met. Dept. (@Indiametdept)
Extremely Severe Cyclonic Storm ‘AMPHAN’ (pronounced as UM-PUN) over west-central & adjoining central parts of South BoB: Cyclone Warning for West Bengal and north Odisha coasts. To intensify further as SuCS. pic.twitter.com/BWnWMTXpBG

— India Met. Dept. (@Indiametdept) May 18, 2020
ഒഡിഷയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 17 സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 11 ലക്ഷം ആളുകളെയാണ് ഒഡിഷയില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.

ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുക്കം പൂര്‍ത്തിയായതായി പശ്ചിമ ബംഗാള്‍ ആഭ്യന്തര സെക്രട്ടറി ആലാപന്‍ ബദ്ധോപാധ്യായ പറഞ്ഞു. ദുരന്തനിവാരണ സേനയെ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല. എന്നാല്‍, കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലും തീരപ്രദേശങ്ങളില്‍ കനത്ത കാറ്റ് വീശിയടിക്കുകയാണ്. തീരമേഖലയിലുടനീളം ജാഗ്രത പ്രഖ്യാപിച്ചു.

Related posts

Leave a Comment