ഇനി വെറുതെ പുറത്തിറങ്ങിയാല്‍ പണി പാളും: ഞായറാഴ്ച മുതല്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക്ഡൗണ്‍ അവസാനിച്ച ശേഷമേ തിരികെ നല്‍കൂ

മാവേലിക്കര: ( 09.05.2021) ഞായറാഴ്ച മുതല്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക്ഡൗണ്‍ അവസാനിച്ച ശേഷമേ തിരികെ നല്‍കൂവെന്നു ചെങ്ങന്നൂര്‍ ഡിവൈ‌എസ്പി ഡോ. ആര്‍ ജോസ് അറിയിച്ചു. മേഖലയില്‍ വഴിയോരക്കച്ചവടങ്ങള്‍ അനുവദിക്കില്ലെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

പൊലിസ് പിടികൂടിയപ്പോള്‍ പലരും മരുന്നു വാങ്ങാനെത്തി, ആശുപത്രിയില്‍ പോകുന്നു തുടങ്ങിയ ന്യായങ്ങളാണു നിരത്തിയത്. മതിയായ രേഖകള്‍ ഉള്ള വാഹനങ്ങള്‍ വിട്ടയച്ച പൊലീസ് സംശയം തോന്നിയ വാഹനങ്ങള്‍ മരുന്ന് വാങ്ങാന്‍ തന്നെ എത്തിയതാണെന്നു ഉറപ്പാക്കിയതിന് ശേഷമാണ് വിട്ടയച്ചത്.

ലോക്ഡൗണിന്റെ ആദ്യ ദിനത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫിസ് പരിധിയില്‍ 85 വാഹനങ്ങള്‍ പിടിച്ചെ‌ടുത്തത്, 9500 രൂപ പിഴ ഈടാക്കി. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചത് വെണ്‍മണി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. മാവേലിക്കരയാണ് രണ്ടാം സ്ഥാനത്ത്. മാന്നാര്‍, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ 11 വീതം, നൂറനാട്-14, കുറത്തികാട്-10, വള്ളികുന്നം-5 വാഹനങ്ങള്‍ വീതം പിടികൂടി. രാവിലെ പിടികൂടിയ വാഹനങ്ങള്‍ പിഴ ഈടാക്കിയ ശേഷം വൈകിട്ടു തിരികെ നല്‍കി.

Related posts

Leave a Comment