ഇനിയെങ്കിലും മലയാള കവിതയുടെ തിരുനെറ്റിയിൽ കാർക്കിച്ചു തുപ്പരുത്. കടുത്ത വിമർശനവുമായി സംവിധായകൻ ജോൺ ഡിറ്റോ. സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ ,മാധ്യമ പ്രവർത്തകൻ, തുടങ്ങിയ എല്ലാ മേഖലയിലും തൻറെ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ജോൺ ഡിറ്റോ. സഹപാഠി 1975 എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തത് ജോൺ ഡിറ്റോ ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ തൻറെ അഭിപ്രായങ്ങൾ തുറന്നെഴുതാൻ മടിയില്ലാത്ത ആളാണ് അദ്ദേഹം. ഇപ്പോൾ താൻ വായിച്ച ഒരു പുസ്തകത്തെ രൂക്ഷമായി വിമർശിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെ ആയിരുന്നു ജോൺ ഡിറ്റോ വിമർശനമുന്നയിച്ചത്. കുറുപ്പിനെ പൂർണ്ണരൂപം. പല കവികളും കവയിത്രികളും എനിക്ക് കവിതാ സമാഹാരങ്ങൾ അയച്ചു തരാറുണ്ട്. അതെല്ലാം വിശദമായി വായിക്കാറുമുണ്ട്. സത്യസന്ധമായി അഭിപ്രായം തുറന്നു പറയാറുമുണ്ട്.
അങ്ങനെയാണ് രണ്ടാഴ്ച്ച മുമ്പ് അവതാരകയും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയും പിന്നണി ഗായികയും ആയ
കലാദേവി വി.എസ്.ന്റെ “കാവ്യകല്ലോലിനി ” എന്ന കവിതാ സമാഹാരം ഭർത്താവിനാൽ അയക്കപ്പെട്ട് എഴുപുന്നയിൽ കിട്ടിയത്.
പത്താം ക്ലാസ്സ് വിദ്യാർത്ഥിയുടെ നിലവാരമില്ലാത്ത രചനകൾ ..
Rubbish.. Trash …
ആദ്യ കവിത “സൗഹൃദ വനി”.
” അവനിയിൽ ഞാൻ പിറന്നപ്പോൾ മുതൽക്കെന്റെ
അച്ഛനുമമ്മയും ആദ്യത്തെക്കൂട്ടുകാർ.
അപ്പൂപ്പ നമ്മുമ്മ കുഞ്ഞമ്മ വല്യമ്മ അമ്മാവൻമാരു മമ്മായിമാരും…”ഹാ…എന്താല്ലേ…
മലയാള കവിത തിരുവനന്തപുരത്തെ കൊച്ചമ്മമാരുടെ കയ്യിൽ ഭദ്രമല്ലേ കോമ്രേഡ്സ്.
( കോമ്രേഡ്സിനെ വിളിച്ചത് ഈ പുസ്തകം വലിയൊരു ചതിയുടെ തായതിനാലാണ്. കാരണം ലാസ്റ്റ് പറയാം)
അടുത്ത കവിത വാഹനാപകടത്തിൽ അന്തരിച്ച സ്വന്തം അച്ഛനെക്കുറിച്ചാണ്.
അച്ഛന്റെ ചിത്രവും പേരും കൊടുത്തിട്ടുണ്ട്.
നല്ലൊരു വരിയെങ്കിലും നോക്കി. ഒന്നുമില്ല. ആ അച്ഛന് നൽകുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഈ പൊട്ടക്കവിത.
ഒരു മക്കളും അച്ഛനമ്മമാരെ ഈ വിധം അപഹസിക്കരുത്.
പിന്നീട് കവയിത്രി കുപ്പിവളയിട്ടു നടന്ന കൗമാര കാലത്തെക്കുറിച്ചുള്ളതാണ്. അക്കാലത്തെ ഒരു ചിത്രവും കൊടുത്തിട്ടുണ്ട്.
നിങ്ങൾ വിചാരിച്ചു കുടുംബക്കാരെക്കുറിച്ച് എഴുതി തീർന്നെന്ന് .പക്ഷെ തീർന്നില്ല.
സ്വന്തം അനുജൻ പ്രസാദിനെക്കുറിച്ച് ” വരപ്രസാദം” എന്ന കവിതയുണ്ട്.
“ഒക്കത്തു ചേച്ചി എടുത്തു നടന്നൊരു
ചക്കരക്കുട്ടാ കുറുമ്പൻ ചെക്കാ ”
വയലാർ എഴുതുമോ ഇതുപോലെ ?!!
ആ കവിതയിൽ പ്രസാദിന്റെ ഭാര്യ അഥവാ നാത്തൂനേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നിട്ടും കലി തീരാതെ നാത്തൂൻ”ബൃന്ദാ പ്രസാദ് ( Photo ഉണ്ട്.) നെ ക്കുറിച്ച് മറ്റൊരു കവിത തന്നെ എഴുതിയിരിക്കുന്നു.
അവിടം കൊണ്ടും കലാദേവി നിർത്തുന്നില്ല. മറ്റേ നാത്തൂനേക്കുറിച്ചും പറയാതെ വയ്യല്ലോ. സ്വന്തം ഭർത്താവിന്റെ സഹോദരി കോമളം മേനോനെ ക്കുറിച്ചാണ് അടുത്ത ഗവിത.
അപ്പോ നിങ്ങൾ ചോദിക്കും തനിക്കെന്താ ചേതം എന്ന്. അങ്ങനല്ല ഈ പുസ്തകം നമ്മുടെ നീകുതിപ്പണം കൊണ്ടാണ് അച്ചടിച്ചിറക്കിയിരിക്കുന്നത്.😭. അതാണ്.
കവയിത്രിയുടെ അമ്മയെക്കുറിച്ചാണ് അടുത്ത തട്ട്. പണ്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാട് കുട്ടിയായിരിക്കുമ്പോൾ ഒരു കവിത എഴുതി അമ്മയെക്കാണിച്ചു.
അമ്മ പറഞ്ഞത്രേ
” ചീത്തക്കവിയുടെ തള്ള എന്ന നിത്യ അപമാനം നീയെനിക്കുണ്ടാക്കുമോ ” എന്ന് !!
ഇവിടെ ഹതഭാഗ്യയായ അമ്മയാണ്.
അമ്മേ പൊറുക്കുക..
ഈ മട്ടിൽ ഒരു കാശിനു കൊള്ളാത്ത 41 കവിതകൾ ഈ പുസ്തകത്തിലുണ്ട്.
അനന്തപുരിയിലെ മുന്തിയ മേനോത്തിമാർ നാത്തൂൻമാരെക്കുറിച്ചൊക്കെ പുസ്തകമെഴുതി സ്വന്തം കാശിന്
പ്രസിദ്ധീകരിച്ചാൽ ഒരു കൗതുകത്തോടെ അത് അവഗണിക്കാം. അങ്ങനെ വിട്ടതാണ്. പക്ഷെ രണ്ടു ദിവസം മുമ്പാണ് പുസ്തകത്തിന്റെ പുറംചട്ടയിൽ ഒരു വാചകം അച്ചടിച്ചിരിക്കുന്നത് കാണുന്നത്.
“കൃതി പ്രസിദ്ധീകരണത്തിനായി പട്ടികജാതി/വർഗ്ഗ സാഹിത്യകാരൻമാർക്ക് കേരള സർക്കാരിന്റെ പട്ടികജാതി വികസന വകുപ്പ് നൽകുന്ന ധനസഹായത്തിൽ ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് പ്രത്യേകമായി അനുവദിച്ചിട്ടുള്ള ധനസഹായം സ്വീകരിച്ച് പ്രസിദ്ധീകരിച്ച കൃതി ” എന്ന് .
അതായതുത്തമാ
പട്ടികജാതിയിൽപ്പെട്ടവർക്കായി നൽകുന്ന ഫണ്ടിൽ നിന്ന് മേനോൻ മാർക്കും പണം കൊടുക്കാമെന്ന വകുപ്പിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലാവുന്നില്ല.
അതുപോട്ടെ .ജനങ്ങളുടെ നികുതിപ്പണം വച്ചല്ല നാത്തൂൻമാരേയും വീട്ടുകാരേയും കുറിച്ച് ഇതുപോലെയുള്ള ഗോഷ്ടികൾ പടച്ചുവിടുന്നത്.
കോമ്രേഡ്സ്…
ബാലൻ മിനിസ്റ്റർ ..
സർക്കാർ പണം ചിലവഴിക്കുമ്പോൾ നിലവാരമുള്ള രചനയാണോന്ന് പരിശോധിക്കാൻ മാർഗ്ഗമൊന്നുമില്ലേ?
കലാദേവിയുടെ കൊലവെറി ക്കവിതയ്ക്ക് 100 ക. യാണ് വില.
നെഞ്ചുപൊള്ളിക്കവിതയെഴുതിയിട്ട് പുസ്തകമാക്കാൻ കഴിയാത്ത പാവങ്ങളായ അനേകം കവികൾക്കും കവയിത്രികൾക്കും വേണ്ടി ഈ കവിയത്രിയുടെ മുഖത്തു നോക്കി നാലഞ്ച് നാടൻ Virtual തെറി പറഞ്ഞ് ഞാൻ ഈ കുറിപ്പവസാനിപ്പിക്കട്ടെ.
Kaladevi V S, നിങ്ങൾ
ചാനൽ അവതാരകയാകൂ..
ഡബ്ബിങ്ങ് ആർട്ടിസ്റ്റാവൂ…
നടിയാവൂ..
പക്ഷെ കവയിത്രിയാവുക ചുളുവിൽ സാധിക്കുന്ന കാര്യമല്ല.
അത് പ്രതിഭ വേണ്ട കാര്യമാണ്.
ഇനിയെങ്കിലും മലയാള കവിതയുടെ തിരുനെറ്റിയിൽ കാർക്കിച്ചു തുപ്പരുത്.
അതിനായി പൊതുപ്പണം കൈക്കലാക്കരുത്. ഇങ്ങനെയാണ് അദ്ദേഹത്തിൻറെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്….