‘ഇത്തരം മനുഷ്യരോടാണ് നമ്മള്‍ പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്’; മഞ്ജു സുനിച്ചന്‍

സിസ്റ്റര്‍ അഭയ കേസിലെ വിധിയെ ഒരേമനസ്സോടെയാണ് കേരള ജനത സ്വീകരിച്ചത്. തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ഒരാള്‍ ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ലെന്നും അതൊരു സന്യാസം ആണെന്നും നടി മഞ്ജു സുനിച്ചന്‍.

അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണെന്നും തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍ മാത്രമാണെന്നും മഞ്ജു പറഞ്ഞു. അഭയക്കൊലക്കേസ് വിധിയുടെ പശ്ചാത്തലത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. കുട്ടിക്കാലത്ത് തനിക്കുണ്ടായ ഒരു അനുഭവം കൂടി പങ്കുവെച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്‌

‘ധ്യാനയോഗത്തിനു ശേഷം നിങ്ങള്‍ ഒച്ചയുണ്ടാക്കാത്ത പൈസ നേര്‍ച്ചയിടാന്‍ പറഞ്ഞ(നോട്ട് )ഒരു അച്ഛനെ ഞാന്‍ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്. എന്റെ ചെറിയ പ്രായത്തില്‍ പോലും ഞാന്‍ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയില്‍ നേര്‍ച്ചയിടാന്‍ ചുരുട്ടി വെച്ചിരുന്നത് വീട്ടില്‍ നിന്ന് തന്നുവിട്ട 50പൈസയാണ്.

ഇന്നിപ്പോള്‍ ആ ഞെട്ടലില്‍ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാന്‍ സാധിക്കുന്നു. തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണ്. അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്. തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍.

ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ.. രാജു ചേട്ടന്‍ മുത്താണ്’, മഞ്ജു പറഞ്ഞു.

Related posts

Leave a Comment