ഇടുക്കിയില്‍ ആറുവയസ്സുകാരനെ അടിച്ചുകൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് വധശിക്ഷ, 92 വര്‍ഷം തടവ്

ഇടുക്കി: ഇടുക്കി ആനച്ചാലില്‍ സഹോദരനെ അടിച്ചുകൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസ് പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ്ട്രാക് കോടതിയാണ് ശിക്ഷ വിധിച്ചത്.

കുട്ടികളുടെ മാതൃ സഹോദരി ഭര്‍ത്താവാണ് പ്രതി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയതിനാണ് വധശിക്ഷ. മരണംവരെ തൂക്കിലിടാനാണ് വിധി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പോക്‌സോ കേസ് പ്രകാരം നാല് കുറ്റങ്ങള്‍ക്ക് മരണംവരെ തടവും വിധിച്ചു. മറ്റ് കുറ്റങ്ങള്‍ക്ക് ആകെ 92 വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്.

ഹൈക്കോടതി അനുമതിയോടെ വധശിക്ഷ ആദ്യം നടപ്പാക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കൊല്ലപ്പെടുന്നത് പ്രതികരിക്കാന്‍ ശേഷിയില്ലാത്ത

കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ അത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കണ്ട് മരണശിക്ഷ നല്‍കണമെന്ന പഞ്ചാബ് ഹൈക്കോടതിയുടെ വിധിയാണ് ഇവിടെ പരിഗണിച്ചിരിക്കുന്നതെന്ന് പ്രോസിക്യുഷന്‍ പറഞ്ഞൂ.

പുലര്‍ച്ചെ മൂന്ന് മണിക്ക് കുടുംബാംഗങ്ങള്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്ബോഴാണ് ആക്രമണം നടന്നത്.

2021 ഒക്‌ടോബര്‍ രണ്ടിന് രാത്രിയാണ് ഈ ക്രൂരകൃത്യം നടന്നത്. വെള്ളത്തൂവല്‍ പോലീസ് എടുത്ത കേസിലാണ് പ്രതി അറസ്റ്റിലായത്. 14 വയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.

പെണ്‍കുട്ടിയുടെ സഹോദരനായ ആറ് വയസ്സുകാരനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും അമ്മയേയും മുത്തശ്ശിയേയും തലയ്ക്കടിച്ചു ബോധംകെടുത്തിയിരുന്നു.

ഇതിനു ശേഷം പെണ്‍കുട്ടിയെ ഏലക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിനിടെ ഒരു കമ്ബിവേലിയില്‍ തട്ടി പെണ്‍കുട്ടിയില്‍ നിന്ന് പ്രതിയുടെ പിടിവിട്ടു. ഇൗ സമയം കൊണ്ട് ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു.

കോടതി വിധി പറയുമ്ബോള്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെയാണ് പ്രതി കോടതിമുറിയില്‍ നിന്നത്.

പ്രതിയുടെ ഭാര്യ ഇയാളുമായി പിണങ്ങിയാണ് കഴിഞ്ഞിരുന്നത്. തന്റെ കുടുംബ ജീവിതം തകര്‍ത്തത് ഭാര്യയുടെ വീട്ടുകാരാണെന്ന് തെറ്റിദ്ധരിച്ച പ്രതി ഇവരെ കുടുംബത്തോടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയത്.

ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ പ്രതി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുതുവാന്‍കുടിയില്‍ നിന്നാണ് പിടികൂടിയത്.

 

Related posts

Leave a Comment