ആ രാത്രി മുറ്റത്ത് നിര്‍ത്തി, അവസാന കോളില്‍ ദുരൂഹത; പ്രിയങ്കയുടെ മരണം കൊലപാതകമോ?

രാജന്‍ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജിന്റെ ഭാര്യയുടെ ആത്മഹത്യയില്‍ ഉണ്ണി രാജിനും, കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം. ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഉണ്ണിയുടെയും ഉണ്ണിയുടെ അമ്മയുടെയും മാനസിക ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യാ ചെയ്തതെന്നാണ് പ്രിയങ്കയുടെ അമ്മ ജയയുടെ ആരോപണം. പ്രീയങ്കയെ ഗുരുതരമായി മര്‍ദിച്ച ശേഷം ഒരു രാത്രി മുഴുവന്‍ മുറ്റത്ത് നിര്‍ത്തി. പണം ആവശ്യപ്പെട്ട് പ്രിയങ്കയെ ഉണ്ണി നിരന്തരം ഉപദ്രവിച്ചിരുന്നു.

പത്താം തീയതി ക്രൂരമായി മര്‍ദിച്ചു. പ്രിയങ്ക അങ്കമാലി പൊലീസില്‍ വിളിച്ച്‌ പരാതി പറഞ്ഞതോടെയാണ് അന്ന് രാത്രി വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തിയതെന്നും ജയ പറഞ്ഞു. ആത്മഹത്യക്ക് തൊട്ടുമുന്‍പ് മകളുടെ ഫോണില്‍ ഒരു കോള്‍ വന്നു, പിന്നാലെയാണ് പ്രിയങ്കയുടെ ആത്മഹത്യാ. ഭര്‍തൃവീട്ടില്‍ നിന്നുള്ള ഭീഷണി സന്ദേശമായിരുന്നു അവസാന ഫോണ്‍ വിളിയെന്നാണ് ആരോപണം.

ഇത് കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. എല്ലാം വിറ്റ് തുലച്ച്‌ ഒന്നും ഇല്ലാതെയായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചു.

മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് അവള്‍ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്ബായത്തെ വീട്ടില്‍ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്.

കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. എന്നായിരുന്നു ബന്ധുവായ രേഷ്മയുടെ പ്രതികരണം. ഭര്‍ത്താവിനെയും, അമ്മയെയും പോലീസ് ഉടന്‍ തന്നെ ചോദ്യം ചെയ്യും.

Related posts

Leave a Comment