ആലുവയില്‍ കുട്ടിയെ പീഡിപ്പിച്ചത് നാട്ടുകാരന്‍; പ്രതിയെ കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞു

ആലുവ: ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു.

പ്രതി പ്രദേശവാസിയായ നാട്ടുകാരന്‍ തന്നെയാണെന്ന് പോലീസ് വ്യക്തമാക്കി.

പ്രതിയെപറ്റി വ്യക്തമായി സൂചനകള്‍ ലഭിച്ചുവെന്ന് എസ്.പി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയുടെ ദൃശ്യം ലഭിച്ചത്. കുട്ടിയും ദൃക്‌സാക്ഷിയും ഇയാളെ തിരിച്ചറിഞ്ഞു.

ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തോട്ടുമുഖത്ത് എത്തിയതറിഞ്ഞ് പോലീസ് പുലര്‍ച്ചെയോടെ ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടു. പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തുകയാണ്.

ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ചാത്തന്‍പുറത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

കുട്ടിയെ ഇയാള്‍ കൊണ്ടുപോകുന്നത് കണ്ട പ്രദേശവാസികളില്‍ ഒരാളാണ് വിവരം അയല്‍ക്കാരെ അറിയിച്ചതും തിരിച്ചിലിനൊടുവില്‍ സമീപത്തുള്ള പാടത്തിനടുത്ത റോഡില്‍ നിന്ന് കണ്ടെത്തിയതും.

ഈ സമയം കുട്ടി പൂര്‍ണ്ണ നഗ്നയായിരുന്നു. നനഞ്ഞുകുതിര്‍ന്ന് വിറയ്ക്കുന്നുമുണ്ടായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്‍ നിന്ന് രക്തം വരുന്ന നിലയില്‍ ആയിരുന്നു.

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകട നില തരണം ചെയ്തു. കുട്ടിയ്ക്കുണ്ടായ മുറിവ് ശസ്ത്രക്രിയ നടത്തുകയാണ്.

ഒരു മാസം മുന്‍പാണ് ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ അഞ്ചു വയസ്സുള്ള പെണ്‍കുഞ്ഞിനെ മറ്റൊരു തൊഴിലാളി കടത്തിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിന് പിന്‍ഭാഗത്തുള്ള പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപ്പെടുത്തി മാലിന്യകൂന്പാരത്തില്‍ തള്ളിയതും.

അന്ന് വലിയ ജനവികാരം ഉയര്‍ന്നെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷ ഇപ്പോഴും ഭീഷണിയിലാണ്.

Related posts

Leave a Comment