ആര്‍എസ്പി നേതാവ് പ്രഫ. ടി.ജെ. ചന്ദ്രചൂഡന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അര്‍എസ്പി സംസ്ഥാന, അഖിലേന്ത്യ സെക്രട്ടറിയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
കോളേജ് അധ്യാപകനായ ചന്ദ്രചൂഡന്‍ പിഎസ്സി അംഗമായിരുന്നു. 2008 ല്‍ ആര്‍എസ്പി ജനറല്‍ സെക്രട്ടറിയായി.2006 ൽ ആര്യനാടുനിന്ന് നിയമസഭയിലേക്കു മൽസരിച്ചെങ്കിലും കോൺഗ്രസിന്റെ ജി. കാർത്തികേയനോടു പരാജയപ്പെട്ടിരുന്നു. പിഎസ്‌സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായിരുന്നു. 2008 ലാണ് ദേശീയ ജനറൽ സെക്രട്ടറിയായത്.
2018 വരെ ആ ചുമതലയിൽ തുടർന്നു. നിലവിൽ ആർഎസ്പി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. അഭിജാതനായ ടി.കെ., വിപ്ലവത്തിന്റെ മുൾപാതയിലൂടെ നടന്നവർ, കെ.ബാലകൃഷ്‌ണൻ: മലയാളത്തിന്റെ ജീനിയസ്, മാർക്‌സിസം എന്നാൽ എന്ത്? തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.