തൃശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്ണന് ചരിഞ്ഞു. 60 വയസായിരുന്നു. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങള്‍ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്ക്കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.തലയെടുപ്പ് മത്സര വേദികളില്‍ നിരവധി തവണ വിജയിച്ചിട്ടുളള കര്ണന് മംഗലാംകുന്ന് പരമേശ്വരന്, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുളള ആനയാണ്. വടക്കന്‍ പറവൂരിലെ ചക്കുമരശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്ബതുവര്‍ഷം വിജയിയായിരുന്നു കര്ണന്. ഇത്തിത്താനം ഗജമേളയിലും കര്ണന് വിജയിച്ചിട്ടുണ്ട്. എഴുന്നളളത്ത് തുടങ്ങും മുതല്‍ തിടമ്ബ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്ബുന്ന പ്രൗഢമായ നില്‍പ്പാണ് കര്‍ണന്റെ പ്രത്യേകത. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്ബോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 1991ല്‍ വാരണാസിയില്‍ നിന്നാണ് കര്ണന് കേരളത്തിലെത്തുന്നത്.
Related posts
-
വാഹനാപകടത്തില്‍പ്പെട്ടയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു; രക്തംവാര്‍ന്നു ദാരുണാന്ത്യം
തിരുവനന്തപുരം: വെള്ളറടയില്‍ വാഹനമിടിച്ചവര്‍ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞു.പരിക്കേറ്റയാള്‍ മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. കലുങ്ക് നട സ്വദേശി സുരേഷ് (55)... -
ഊട്ടിയില്‍ എത്തിയപ്പോള്‍ ഫോണ്‍ ഓണാക്കി ; കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. വിവാഹത്തിന് നാല് ദിവസം മുന്‍പ് കാണാതായ മലപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് ഊട്ടിയില്‍ നിന്ന്... -
എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ അടിയന്തര നടപടിയെടുത്തില്ല, മൂന്ന് വര്‍ഷം എന്തെടുക്കുകയായിരുന്നു ? ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനോട് കടുത്ത ചോദ്യവുമായി ഹൈകോടതി
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാറിനോട് കടുത്ത ചോദ്യവുമായി ഹൈകോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേക ബെഞ്ച്...