അമ്മയെ വീട്ടിനുള്ളില്‍ ആക്കി തീ കത്തിച്ചു; മകന്റെ ആക്രമണത്തില്‍ അമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചെമ്ബൻ വിനുവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തിരുവനന്തപുരം: അമ്മയെ വീടിനുള്ളില്‍ ആക്കി മകൻ വീട് കത്തിച്ചു. പ്രാണരക്ഷാർത്ഥം അമ്മയിറങ്ങി ഓടിയതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.

വെഞ്ഞാറമൂട് മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്ലാക്കീഴ് കുന്നു മുകളില്‍ ചെമ്ബൻ വിനു എന്ന് വിളിക്കുന്ന ബിനു 42 വയസ്സാണ് മദ്യ ലഹരിയില്‍ സ്വന്തം വീട് കത്തിച്ചത്.

രണ്ടുദിവസം മുന്നേ അമ്മയെ വിളിച്ചുവരുത്തി തലയില്‍ കൂടി ചൂടുവെള്ളം എടുത്തൊഴിച്ചു. പരിസരവാസികള്‍ക്ക് ആകെ ശല്യമായി മാറുകയാണ് ബിനു.

പ്രദേശത്തെ വീടുകളിലെ ബള്‍ബുകളും, ജനലുകളും അടിച്ചു തകർക്കും. മദ്യപിച്ചു കഴിഞ്ഞാല്‍ ആരെയും തെറി പറയും വേണമെങ്കില്‍ മർദ്ദിക്കുകയും ചെയ്യും.

ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു വീടിന് തീയിട്ടത്.

ഒറ്റ നില വീട്ടിലെ ടൈല്‍സും സാധന സാമഗ്രികളും കത്തി നശിച്ചു. പല സമയത്തും ഇയാള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ നാട്ടുകാർ പരാതി നല്‍കിയിട്ടുണ്ട്.

ജയിലിലും കിടന്നിട്ടുണ്ട്. വീട് കത്തി പുക പടന്നതോടെ പ്രദേശവാസികള്‍ ഓടി കൂടി വെള്ളം ഒഴിച്ച്‌ തീ അണയ്ക്കുകയായിരുന്നു.

വെഞ്ഞാറമൂട് പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചു കെട്ടി ലഹരി വിമോചന ചികിത്സയ്ക്കായി പേരൂർക്കടയിലേക്ക് കൊണ്ടുപോയി.

Related posts

Leave a Comment