ന്യൂയോര്‍ക്ക്: അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയ തന്നെ ആദരവോടെ സ്വീകരിച്ച അമേരിക്കന്‍ പ്രഥമവനിതയ്ക്ക് 7.5 ക്യാരറ്റ് പച്ച വജ്രം സമ്മാനിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും നല്‍കിയ അത്താഴവിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി വിലപിടിച്ച സമ്മാനം ഇരുവര്‍ക്കും നല്‍കിയത്.
വൈറ്റഹൗസില്‍ ചൊവ്വാഴ്ചയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് അമേരിക്കന്‍ തലവന്‍ അത്താഴവിരുന്ന് നല്‍കിയത്. 7.5 കാരറ്റ് പച്ച വജ്രവും കൊത്തുപണികളുള്ള ചന്ദനത്തടിയില്‍ തീര്‍ത്ത പെട്ടിയുമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആതിഥ്യം സ്വീകരിച്ച് ആതിഥേയര്‍ക്ക് നല്‍കിയത്.
പുരാതന ഇന്ത്യന്‍ ഗ്രന്ഥമായ കൃഷ്ണ യജുര്‍വേദത്തിലെ വൈഖാനസ് ഗൃഹ്യസൂത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ആചാരങ്ങളെ പ്രതീകപ്പെടുത്തുന്നതാണ് പെട്ടി. പെട്ടിയില്‍ ഗണേശ വിഗ്രഹവും ദിയയും ഉള്‍പ്പെടെ പത്ത് ഇനങ്ങള്‍ ഉണ്ടായിരുന്നു.
ലണ്ടനിലെ ഫേബര്‍ ആന്‍ഡ് ഫേബര്‍ ലിമിറ്റഡ് പ്രസിദ്ധീകരിച്ചതും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രസ്സില്‍ അച്ചടിച്ചതുമായ ‘ദ ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പും നല്‍കിയതായി വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
7.5 കാരററ് പച്ച വജ്രം മോദി പ്രഥമവനിത ജില്‍ ബൈഡന് നല്‍കി. വജ്രം ഭൂമിയില്‍ നിന്ന് ഖനനം ചെയ്ത വിവിധ വസ്തുക്കളുടെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നു.
സൗരോര്‍ജ്ജം, കാറ്റ്, ഊര്‍ജ്ജം തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചതിനാല്‍ ഇത് പരിസ്ഥിതി സൗഹൃദവുമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. പേപ്പര്‍ പള്‍പ്പ് കൊണ്ട് നിര്‍മ്മിച്ച പെട്ടിയിലാണ് 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട് സമ്മാനമായി ലഭിച്ചത്.
കശ്മീരിലെ തന്നെ ഏറ്റവും മികച്ച കര്‍ ഇ കലംദാനി എന്ന പ്രശസ്തമായ പേപ്പര്‍ പള്‍പ്പ് കൊണ്ട് നിര്‍മ്മിച്ചതും ഏറ്റവും മിടുക്കന്മാരായ കലാകാരന്മാര്‍ ഏറ്റവും മനോഹരമായി ഡിസൈന്‍ ചെയ്തതുമാണ് ഈ പെട്ടി.