അനധികൃത വസ്തു ഇടപാട്; ആദായ നികുതി വകുപ്പ് റോബര്‍ട്ട് വദ്രയുടെ ഓഫിസില്‍

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയുടെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തും. വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറിലെ വദ്രയുടെ ഓഫിസിലെത്തിയത്.

അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് വദ്ര. ലണ്ടനില്‍ അനധികൃത സ്വത്ത് സമ്ബാദിച്ചുവെന്ന കേസാണ് ഇതില്‍ പ്രധാനം. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിരന്തരം ഇദ്ദേഹത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

2015ല്‍ വദ്രയുടെ കമ്ബനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കനേറില്‍ പാവങ്ങളുടെ പുനരധിവാസത്തിനായി സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി സ്ഥലം ഏറ്റെടുത്തു. കുറഞ്ഞ ചിലവില്‍ 69.55 ഹെക്ടര്‍ ഭൂമി സ്വന്തമാക്കുകയും അനധികൃത വില്‍പ്പനയിലൂടെ 5.15 കോടി സ്വന്തമാക്കിയതായാണ് കേസ്. കൂടാതെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും വദ്രക്കെതിരെ കേസ് അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, ഓഫിസില്‍ പരിശോധനക്കായല്ല പോകുന്നതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.

എന്നാല്‍, കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് റോബര്‍ട്ട് വദ്രയുടെ വിശദീകരണം.

Related posts

Leave a Comment