അധോലോക നേതാവ് ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; രോഗബാധയെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

ന്യൂദല്‍ഹി : കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയവേയാണ് ഇന്ന് രാവിലെ ആരോഗ്യനില വഷളാവുകയും, മരണം അടയുകയുമായിരുന്നു.

തീഹാര്‍ ജയിലില്‍ കഴിയവേ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 26നാണ് ഛോട്ടാരാജനെ ദല്‍ഹി എയിംസിലേക്ക് മാറ്റുന്നത്. തീഹാര്‍ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഛോട്ടാ രാജന്‍ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. എന്നിട്ടും തിങ്കളാഴ്ചയോടെ രാജന് കോവിഡ് പോസിറ്റീവ് ആയത് എങ്ങനെ എന്നതില്‍ ആദ്യമൊക്കെ ജയില്‍ അധികൃതര്‍ക്കും അതിശയമുണ്ട്. രാജേന്ദ്ര സദാശിവ നികല്‍ജെ അധോലോകത്തേയ്ക്ക് എത്തിപ്പെട്ടതിന് പിന്നാലെയാണ് ഛോട്ടാ രാജന്‍ എന്ന് അറിയപ്പെട്ടത്.

തീഹാറില്‍ പാര്‍പ്പിച്ചിട്ടുള്ള ഇരുപത്തിനായിരത്തില്‍ പരം ജയില്പുള്ളികളില്‍ 170 പേര്‍ക്കും, അറുപതോളം ജയില്‍ ജീവനക്കാര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന ഏതെങ്കിലുമൊരു ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്നാകാം രാജന് രോഗം പകര്‍ന്നു കിട്ടിയത് എന്നൊരു വിശദീകരണമാണ് ഇപ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്ന് വരുന്നത്.

Related posts

Leave a Comment