അദാനി തുറമുഖത്തുനിന്ന് 3000 കിലോ ഹെറോയ്ന്‍ പിടികൂടിയ കേസ് ; എന്‍.ഐ.എ അന്വേഷിക്കും

ന്യൂഡല്‍ഹി: ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് നിന്ന്  3000 കിലോയോളം മയക്കുമരുന്ന് കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട് . 21,000  കോടി വിലവരുന്ന 2988 കിലോ ഹെറോയ്ന്‍ ആണ് കഴിഞ്ഞ മാസം തുറമുഖത്തെത്തിയ കണ്ടെയ്നറുകളില്‍നിന്ന് പിടികൂടിയത്. ഇതില്‍ ഒരു കിലോക്ക് അഞ്ചുമുതല്‍ ഏഴുകോടി വരെ വില വരും.

അഫ്ഗാനിസ്താനില്‍നിന്നുള്ള ചരക്കുകള്‍ അടങ്ങിയ പെട്ടികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഡി.ആര്‍.ഐ ഓഫിസര്‍മാര്‍ രണ്ട് പെട്ടികള്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഹെറോയിന്റെ അംശം കണ്ടെത്തിയത് .

ആന്ധ്രയിലെ വിജയവാഡയില്‍ രജിസ്റ്റര്‍ ചെയ്ത ട്രേഡിങ് കമ്ബനിയാണ് ഇറക്കുമതിക്കാര്‍. പാതി സംസ്കരിച്ച വെണ്ണക്കല്ലുകള്‍ എന്ന വ്യാജേനയാണ് ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്. സംഭവത്തില്‍ അഞ്ചുവിദേശികള്‍ ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Related posts

Leave a Comment