അഞ്ചു വയസ്സുകാരി കനാലില്‍ വീണു, രക്ഷിക്കാന്‍ ചാടിയ മലയാളി അധ്യാപികയും പിതാവും മരിച്ചു, ഒഴുക്കില്‍പ്പെട്ട കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഡാമിനു സമീപത്തുള്ള കനാലില്‍ വീണ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി അധ്യാപികയും പിതാവും മുങ്ങി മരിച്ചു. വിജയാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍ മൂവാറ്റുപുഴ വെണ്ടു വഴി തേക്കുംകാട്ടില്‍ ടി.പി.ഹസൈനാര്‍ (60) മകള്‍ നസിയ ഷാരോണ്‍ (28) എന്നിവരാണ് മരിച്ചത്. അതേസമയം, ഒഴുക്കില്‍പ്പെട്ട 5 വയസ്സുള്ള മകളെ നാട്ടുകാര്‍ രക്ഷിച്ചു. ഞായറാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മാതടിലമ ഡാമിലാണ് അപകടം നടന്നത്. ഡാമിനു സമീപത്തെ പാര്‍ക്കില്‍ കളിക്കുന്നതിനിടെ നസിയയുടെ മകള്‍ ഫൈസ(5) വെള്ളത്തില്‍ വീഴുകയായിരുന്നു. ഇതുകണ്ട നസ്‌റിയയും പിതാവും കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിലാണ് മുങ്ങി മരിച്ചത്. ലളിത്പൂര്‍ താല്‍ബേഹട്ട് കേന്ദ്രീയ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ് നസിയ. മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ച്‌ സംസ്‌ക്കാരം നടത്തും. കബറടക്കം കാരേറ്റ് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.

Related posts

Leave a Comment