ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ് ചെന്നൈ ജയിച്ചുകയറിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ആര്‍.സി.ബി. കുറിച്ച ആറു വിക്കറ്റിന് 173 റണ്‍ വിജയികള്‍ എട്ടുപന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഇംപാക്‌ട് സബ്ബായെത്തിയ ശിവം ദുബെ 28 പന്തില്‍ ഒരു സിക്‌സും നാലു ഫോറും അടക്കം 34, രവീന്ദ്ര ജഡേജ (17 പന്തില്‍ ഒരു സിക്‌സടക്കം 25) എന്നിവര്‍ പുറത്താകാതെ ചെന്നൈയുടെ വിജയശില്‍പ്പികളായി. ബംഗളുരുവിന്റെ നാലുവിക്കറ്റ് വീഴ്ത്തിയ ചെന്നൈ പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനാണു കളിയിലെ കേമന്‍. 15 പന്തില്‍ മൂന്നുവീതം സിക്‌സും ഫോറും പറത്തി ഓപ്പണര്‍ രചിന്‍ രവീന്ദ്ര 37 റണ്ണുമായി ടോപ്‌സ്‌കോററായി. അജിന്‍ക്യ രഹാനെ (19 പന്തില്‍ 27), ഡാരില്‍…
Category: Sports
പാക്കിസ്ഥാന്‍ ടെന്നീസ് താരം കുഴഞ്ഞ് വീണ് മരിച്ചു
യുവ പാക്കിസ്ഥാന്‍ ടെന്നീസ് താരംകുഴഞ്ഞ് വീണ് മരിച്ചു. സൈനബ് അലി നഖ് വി ആണ് മരിച്ചത്. ഐ ടി എഫിന്റെ ജീനിയര്‍ ടൂര്‍ണമെന്റിന് മുന്നോടിയായിപരീശനത്തിന് ശേഷം മുറിയിലെത്തിയ താരം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവം നടന്നത് ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ താരത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണകാരണമായത് ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മാതാപിതാക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി
രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ഇഷാൻ കിഷന്റെ ചെവിക്കു പിടിച്ച് ബിസിസിഐ
മുംബൈ : രഞ്ജി ട്രോഫിയിൽ കളിക്കാതെ ഐപിഎലിനായി പരിശീലനം തുടരുന്ന ഇഷാൻ കിഷന് അന്ത്യശാസനം നൽകി ബിസിസിഐ. ജംഷഡ്പുരിൽ രാജസ്ഥാനെതിരെ 16നു തുടങ്ങുന്ന രഞ്ജി മത്സരത്തിൽ ജാർഖണ്ഡിനായി കളിച്ചില്ലെങ്കിൽ ഐപിഎലിൽ പങ്കെടുപ്പിക്കില്ലെന്നാണ് ഇഷാൻ കിഷനു ക്രിക്കറ്റ് ഭരണസമിതി നൽകിയിരിക്കുന്ന സന്ദേശം. ഇന്ത്യൻ ടീമിന്റെദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ പാതിവഴിയിൽ വച്ച് നാട്ടിലേക്കു മടങ്ങിയ ഇഷാൻ പിന്നീട് വിനോദയാത്രയിലും മറ്റുമായിരുന്നു. രഞ്ജി ഗ്രൂപ്പിൽ ജാർഖണ്ഡ് തകർന്നടിഞ്ഞ നേരത്ത് ബറോഡയിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഐപിഎൽ തയാറെടുപ്പുകളിലായിരുന്നു ഇരുപത്തഞ്ചുകാരൻ ഇഷാൻ. ഇതു പരക്കെ വിമർശനമുയർത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തവർക്ക് ഐപിഎലിൽ അവസരം നൽകില്ലെന്ന നിലപാടുമായി ബിസിസിഐ രംഗത്തെത്തിയത്.ഐപിഎല്ലിനു മുകളിൽ ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
യശ്വസ്വീ ജയ്‌സ്വാളിന് ഇരട്ടശതകം കുറിച്ച് ഇന്ത്യയെ രക്ഷിച്ചു ; രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ മികച്ച നിലയില്‍
ഒടുവില്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം എത്തി. ഇന്ത്യന്‍ ഓപ്പണര്‍ യശ്വസ്വീ ജയ്‌സ്വാള്‍ ഇരട്ടശതകം കുറിച്ചു. ഇംഗ്‌ളണ്ടിനെതിരേ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യശ്വസ്വീ ജെയ്‌സ്വാള്‍ പുറത്താകാതെ 207 റണ്‍സ് എടുത്ത നിലയിലാണ്. ജയ്‌സ്വാളിന്റെ മികവില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് എടുത്ത നിലയിലാണ്. ഒരു റണ്‍സ് എടുത്ത കുല്‍ദീപ് യാദവാണ് ജെയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ടശതകം നേടിയ ഏക ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍. ഇന്നലെ ആര്‍ അശ്വിനുമായി ക്രീസില്‍ കളി അവസാനിപ്പിച്ച ജെയ്‌സ്വാള്‍ 179 റണ്‍സ് എടുത്തിരുന്നു. ഇന്ന് കളി പുനരാരംഭിച്ച രാവിലത്തെ സെഷനില്‍ തന്നെ ജെയ്‌സ്വാള്‍ ഇരട്ടശതകവും നേടി. 284 പന്തുകള്‍ നേരിട്ട ജെയ്‌സ്വാള്‍ 19 ബൗണ്ടറികളും ഏഴു സിക്‌സറുകളും പറത്തി. അശ്വിന്‍ 37 പന്തുകളില്‍ നിന്നും 20 റണ്‍സ് നേടി. ഇന്നലെ 94 നില്‍ക്കേ സ്പിന്നര്‍…
സംസ്ഥാന കായികോത്സവത്തിന് ഇന്ന് കൊടിയറക്കം ; എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാട് കുതിപ്പ് തുടരുന്നു
തൃശൂര്‍: 65-ാമത് സംസ്ഥാന കായികമേളക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് 25 ഫൈനല്‍ മത്സരങള്‍ നടക്കും.ജൂനിയര്‍ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800 , 200 മീറ്റര്‍ മത്സരങ്ങളും അധ്യാപകര്‍ക്കായുളള 14 ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും. 133 പോയിന്റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്ത്.131 പോയിന്റുമായി മലപ്പുറം രണ്ടാമതും 69 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തും.സ്കൂളുകളില്‍ 43 പോയിന്റുമായി ഐഡിയല്‍ കടകശ്ശേരി ഒന്നാമതും 38 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ രണ്ടാമതുമാണ്. പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. 56 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 133 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാലക്കാട് ജില്ല. ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കിരണ്‍ കെ ദേശീയ റെക്കോര്‍ഡ് മറികടന്നു. വടവന്നൂര്‍ വിഎംഎച്ച്‌എസിലെ വിദ്യാര്‍ത്ഥിയാണ് കിരണ്‍. 13.84 സെക്കൻഡു കൊണ്ടാണ് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കിരണ്‍ ദേശീയ റെക്കോര്‍ഡ് മറികടന്നത്.…
‘ഒരു ട്രാൻസ്‌ജെൻഡറിനോട് തോറ്റു, എന്റെ മെഡല്‍ തിരിച്ചുവേണം’:ഏഷ്യൻ ഗെയിംസ് മെഡല്‍ നേടിയ ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം
ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ മെഡല്‍ നഷ്ടമായത് ട്രാൻജെൻഡൻ കാരണമെന്ന ആരോപണവുമായി ഇന്ത്യൻ താരം. . ഇന്നലെ നടന്ന വനിതാ ഹെപ്റ്റാത്‌ലനില്‍ നാലാമത് എത്തിയ സ്വപ്ന ബര്‍മൻ ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തന്നെ പിന്തള്ളി മൂന്നാമതെത്തി വെങ്കല്‍ മെഡല്‍ നേടിയ താരം ട്രാൻജെൻഡര്‍ ആണെന്ന് സ്വപ്ന പറഞ്ഞു. ‘ചൈനയിലെ ഹാങ്‌ഷൗവില്‍ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസില്‍ ഒരു ട്രാൻസ്‌ജെൻഡര്‍ വനിതയോട് എനിക്ക് എന്റെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡല്‍ നഷ്ടമായി. അത്ലറ്റിക്സ് നിയമങ്ങള്‍ ലംഘിച്ചു. അതുകൊണ്ട് എനിക്ക് എന്റെ മെഡല്‍ തിരികെ വേണം. സഹായിക്കൂ, ദയവായി എന്നെ പിന്തുണയ്ക്കൂ’ തോല്‍വിക്ക് പിന്നാലെ ബര്‍മാൻ ട്വീറ്റ് ചെയ്തു. ഞായറാഴ്ച നടന്ന വനിതകളുടെ ഹെപ്റ്റത്തലണ്‍ മത്സരത്തില്‍ നാലാമതായാണ് സ്വപ്ന ഫിനീഷ് ചെയ്തത്. നാലു പോയിന്റ് വ്യത്യാസത്തിലാണ് സ്വപ്നയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. മൂന്നാമതെത്തിയ ഇന്ത്യയുടെ തന്നെ നന്ദിനി അഗസരയ്‌ക്കാണ് വെങ്കല…
പിതാവിന്റെ ടീമിനെതിരെ മകന്റെ വെടിക്കെട്ട് ബാറ്റിങ്; 8 സിക്സും 9 ഫോറും; 42 പന്തില്‍ അസം ഖാന്‍ അടിച്ചെടുത്തത് 97 റണ്‍സ്
കറാച്ചി: എതിര്‍ ടീമിന്റെ പരിശീലകന്‍ സ്വന്തം പിതാവ്. ആ പിതാവിനെ സാക്ഷിയാക്കി മകന്റെ തകര്‍പ്പന്‍ ബാറ്റിങ്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ പിതാവിന്റെ നേര്‍ക്ക് കൈ ചൂണ്ടി നെഞ്ചിലിടിച്ച് ആഹ്ലാദം. അപൂര്‍വ രംഗങ്ങള്‍ക്ക് സാക്ഷിയായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20 പോരാട്ടം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ അധ്യായത്തിലാണ് തകര്‍പ്പന്‍ ബാറ്റിങും അപൂര്‍വ നിമിഷവും പിറന്നത്. മുന്‍ പാകിസ്ഥാന്‍ താരം കൂടിയായ മൊയിന്‍ ഖാന്റെ മകന്‍ അസം ഖാനാണ് പിതാവ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. മൊയിന്‍ ഖാന്‍ പരിശീലിപ്പിക്കുന്ന ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെയാണ് ഇസ്ലാമബാദ് യുനൈറ്റഡിനായി മകന്‍ അസം ഖാന്‍ തട്ടുപൊളിപ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞത്. മത്സരത്തില്‍ 42 പന്തില്‍ നിന്ന് അസം ഖാന്‍ വാരിയത് 97 റണ്‍സ്. സെഞ്ച്വറി തികയ്ക്കാന്‍ അവസരമുണ്ടായെങ്കിലും താരം ക്ലീന്‍ ബൗള്‍ഡായതോടെ ആ കൊടുങ്കാറ്റ് നിലച്ചു. You can never write…
ഇത് ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍; വൈറലായി സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
നടന്‍ ബിജു മേനോന്റെ അപൂര്‍വ പഴയകാല ചിത്രം പങ്കുവച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മികച്ച അഭിനേതാവ് മാത്രമല്ല, പഴയ ക്രിക്കറ്റ് താരം കൂടിയായിരുന്ന ബിജു മേനോന്റെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കൊടുത്തിരിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം സഞ്ജുവിന്റെ വൈറല്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ‘അറിഞ്ഞില്ല ആരും പറഞ്ഞില്ല’ എന്നാണ് ബിജു മേനോന്റെ ചിത്രത്തിന് സഞ്ജു നല്‍കിയിരിക്കുന്ന ക്യപ്ഷന്‍. ]ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍ എന്ന് ബിജു മേനോനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ കളിക്കാരനായിരുന്ന സമയത്തെ ബിജുവിന്റെ ചിത്രമാണിത്. രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന, കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് ബിജു മേനോന്‍ നല്ലൊരു ക്രിക്കറ്റ് താരം കൂടിയായിരുന്നു എന്നോര്‍മിപ്പിക്കുന്ന സഞ്ജു പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തൃശൂര്‍…
അണ്ടര്‍ 19 വനിതാ ലോക കിരീടം; ഇന്ത്യന്‍ ടീമിന് അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോക കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വനിതാ ക്രിക്കറ്റ് ഇന്ത്യയില്‍ പുതിയ ഉയരങ്ങള്‍ കൈവരിച്ചിരിക്കുകയാണെന്ന്, ജയ് ഷാ ട്വീറ്റ് ചെയ്തു. ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമായി അഞ്ചു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഷാ അറിയിച്ചു. ടീമിനെ ഷാ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്കു ക്ഷണിച്ചു. ഇവിടെയാണ് വിജയാഘോഷങ്ങള്‍ നടക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ്, ഷഫാലി വര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്.
ടിക്കറ്റ് വില 850 രൂപ മുതൽ, ഏകദിനം കാണാൻ 29,408 കാണികൾ; ഗാലറി നിറച്ച് ഹൈദരാബാദ്
ഹൈദരാബാദ്: ഇന്ത്യ– ന്യൂസീലൻഡ് ഒന്നാം ഏകദിന മത്സരം കാണാൻ ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെത്തിയത് 29,408 പേർ. ആകെ 39,112 സീറ്റുകളുള്ള സ്റ്റേഡിയത്തിൽ 75 ശതമാനവും കാണികൾ നിറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിൽ 16,210 കാണികളാണ് എത്തിയത്. കോംപ്ലിമെന്ററി ടിക്കറ്റ് ഉൾപ്പെടെയാണിത്. 9695 കോംപ്ലിമെന്ററി ടിക്കറ്റുകളൊഴികെ 29417 ടിക്കറ്റുകളാണ് ഹൈദരാബാദ് ഏകദിനത്തിനായി വിൽപനയ്ക്കു വച്ചത്. 850 രൂപ മുതൽ 20,650 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. 500 രൂപയായിരുന്നു തിരുവനന്തപുരത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. പൊരുതിക്കളിച്ച ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. തോൽവിയുടെ വക്കിൽനിന്നും തിരിച്ചടിച്ച് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ സന്ദർശകരെ, ഒടുവിൽ ഇന്ത്യ വീഴ്ത്തിയത് 12 റൺസിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ്…