വെങ്കലത്തിളക്കവുമായി ഹോക്കി ടീമെത്തി; ശ്രീജേഷിനും സംഘത്തിനും ഉജ്വല വരവേല്പ്

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങള്‍ക്ക് രാജകീയ വരവേല്പ് നല്കി രാജ്യതലസ്ഥാനം. വിജയശില്പിയും മലയാളിയുമായ പി.ആര്‍. ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ പ്രിയതാരങ്ങളെ സ്വീകരിക്കാൻ കുടുംബങ്ങള്‍ക്കൊപ്പം രാവിലെതന്നെ നൂറുകണക്കിന് ആരാധകരാണെത്തിയത്. മനസുനിറയ്ക്കുന്ന സ്വീകരണമാണ് ലഭിച്ചതെന്ന് ശ്രീജേഷ് പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി തിരിച്ചെത്തുമ്ബോള്‍ ഇത്തരത്തില്‍ ലഭിക്കുന്ന സ്വീകരണമാണ് ഏതൊരു അത്‌ലറ്റിനെ സംബന്ധിച്ചും വലുതെന്നും താരം കൂട്ടിച്ചേർത്തു. പാരിസ് ഒളിംപിക്സ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അത് കേക്കിന് മുകളിലെ ഒരു ചെറി പോലെയായിരുന്നുവെന്നും ശ്രീജേഷ് പറഞ്ഞു. ഇന്ത്യൻ ഹോക്കി ടീമിലെ ചില താരങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച തന്നെ നാട്ടിലെത്തിയിരുന്നു. ഒളിംപിക്സ് സമാപന പരിപാടിക്കായി പാരിസില്‍ തുടർന്നതോടെയാണ് പി.ആർ. ശ്രീജേഷ് ഉള്‍പ്പടെയുള്ളവരുടെ വരവ് വൈകിയത്. സമാപന പരിപാടിയില്‍ ഇന്ത്യൻ പതാകയേന്തിയത്…

ഗുളിക കഴിച്ചപ്പോള്‍ ഗര്‍ഭം അലസിയെന്ന് കരുതി; ഇല്ലെന്ന് മനസിലായതോടെ രഹസ്യമായി പ്രസവിക്കാൻ ഡോണ തീരുമാനിച്ചു

ആലപ്പുഴ: തകഴിയില്‍ ദുരൂഹസാഹചര്യത്തില്‍ കുഴിച്ചിട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ പൂച്ചാക്കല്‍ ഉളവയ്പ് ആനമുട്ടിച്ചിറ ഡോണ ജോജി (22) ഗർഭഛിദ്രത്തിന് ശ്രമിച്ചിരുന്നു. ഗുളിക കഴിച്ചപ്പോള്‍ ഗർഭം അലസിപ്പോയെന്ന് കരുതി. പിന്നീടാണ് ഗർഭഛിദ്രം പരാജയപ്പെട്ടെന്ന് മനസിലായത്. തുടർന്ന് രഹസ്യമായി പ്രസവിച്ച ശേഷം എന്തുചെയ്യാമെന്ന് ഡോണയും കാമുകൻ തകഴി കുന്നുമ്മ വിരിപ്പാല പുത്തൻ പറമ്ബില്‍ തോമസ് ജോസഫും(24) ചേർന്ന് തീരുമാനിച്ചത്രേ. ഈ മാസം ഏഴിന് പുലർച്ചെ 1.30ന് സ്വന്തം വീട്ടിലാണ് ഡോണ പ്രസവിച്ചത്. കുട്ടിയുടെ മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നുണ്ട്. കുഞ്ഞിന് മുലപ്പാല്‍ നല്‍കിയിരുന്നില്ല. പോളിത്തീൻ കവറിലാക്കി കുഞ്ഞിനെ ഡോണ കാമുകന് നല്‍കി. തുടർന്ന് തോമസും സുഹൃത്ത് തകഴി കുന്നുമ്മ വിരുപ്പാല മുട്ടച്ചിറ കോളനിയില്‍ അശോക് ജോസഫും (30) ചേർന്ന് കുഞ്ഞിനെ തകഴി വണ്ടേപ്പുറം പാടശേഖരത്തിന്റെ ബണ്ടില്‍ കുഴിച്ചിടുകയായിരുന്നു. യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന്…

ഇന്‍റര്‍വ്യൂവിന് പോകുംവഴി ടെൻഷൻ മാറ്റാൻ മദ്യപിച്ചെന്ന്; കാറില്‍ അഭ്യാസം നടത്തിയ യുവാക്കള്‍ പിടിയില്‍

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിക്കുകയും തിരക്കേറിയ റോഡില്‍ അഭ്യാസ പ്രകടനം നടത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നു യുവാക്കള്‍ പിടിയില്‍. എറണാകുളം മാധവ ഫാർമസി ജങ്ഷന് സമീപം സെൻട്രല്‍ പൊലീസെത്തി യുവാക്കളെ പിടികൂടുകയുമായിരുന്നു. കൊല്ലത്തുനിന്നും കോഴിക്കോട്ടേക്ക് ഒരു അഭിമുഖത്തില്‍ പങ്കെടുക്കാൻ കാറില്‍ പുറപ്പെട്ടതായിരുന്നു യുവാക്കള്‍. എറണാകുളത്ത് എത്തിയപ്പോള്‍ ടെൻഷൻ മാറ്റാൻ വേണ്ടി മദ്യപിച്ചെന്ന് പിടിയിലായ യുവാക്കള്‍ പറഞ്ഞു. തുടർന്ന് മദ്യലഹരിയില്‍ ഡോറില്‍ ഇരുന്ന് അടക്കം അഭ്യാസ പ്രകടനം നടത്തി കാറോടിച്ച്‌ വീണ്ടും യാത്ര ആരംഭിച്ചു. ഇത് പിന്നാലെ വന്ന കാറുകാരൻ മൊബൈലില്‍ പകർത്തി പൊലീസിനെ ഏല്‍പ്പിച്ചു.

നാവികസേനക്ക് പുഴയിലിറങ്ങാൻ അനുമതി ലഭിച്ചില്ല; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍

ഷിരൂർ: കർണാടകയിലെ അങ്കോലക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍. ഇന്ന് രാവിലെ ഒൻപത് മണിയോടെ നാവികസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നേവി ഇതുവരെ സ്ഥലത്തെത്തിയില്ല. പുഴയിലിറങ്ങാനുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കാത്തതാണ് കാരണമെന്നാണ് റിപ്പോർട്ട്. മഴ മാറി നില്‍ക്കുന്നതും പുഴയിലെ ഒഴുക്ക് കുറഞ്ഞതും തിരച്ചിലിന് ഏറെ അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമല്ല. എന്തുകൊണ്ടാണ് ഈ അലംഭാവം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്ന് ജിതിന്റെ സഹോദരി ഭർത്താവ് ജിതിൻ പ്രതികരിച്ചു. രാവിലെ തിരച്ചില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞത്. മഴയില്ല, പുഴയിലെ ജലനിരപ്പ് കുറവാണ്. എന്നിട്ടും നാവിക സേനക്ക് ജില്ലാഭരണകൂടം അനുമതി നല്‍കുന്നില്ല. സോണാർ പരിശോധന നടത്തുമെന്നാണ് അവർ അറിയിച്ചതെന്നും ജിതിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരച്ചില്‍ തുടരുമെന്നാണ് കർണാടക സർക്കാർ അറിയിച്ചിട്ടുള്ളത്. അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും…

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. തൃശൂർ ചേലക്കര വട്ടുള്ളി തുടുമ്മേല്‍ റെജിയുടെ മകള്‍ എല്‍വിന റെജി (10) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് കുട്ടിയെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനിയാണ്.

സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തില്‍ മുറിവുകള്‍, കണ്ണടച്ചില്ലുകള്‍ കണ്ണില്‍ തുളച്ചുകയറി, തൈറോഡ്‌ഡ് അസ്ഥി തകര്‍ന്നു; ഡോക്‌ടര്‍ നേരിട്ടത് അതിഭീകര പീഡനം

കൊല്‍ക്കത്ത: ബംഗാളിലെ 31കാരിയായ പിജി ഡോക്‌ടർ നേരിട്ടത് അതിക്രൂരമായ ലൈംഗികപീഡനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡല്‍ഹി നിർഭയ കേസിലെ യുവതി നേരിട്ട സമാന ക്രൂരതകള്‍ക്കാണ് ഡോക്‌ടറും ഇരയായത്. കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജിലെ പിജി ഡോക്‌ടർ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസില്‍ സിവില്‍ വോളന്റിയറായി പ്രവർത്തിച്ചിരുന്ന പ്രതി സഞ്ജയ് റോയി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് ക്രൂരപീഡനം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ശക്തിയായി കഴുത്ത് ഞെരിച്ചതിനാല്‍ തൈറോയ്‌ഡ് തരുണാസ്ഥി (തൈറോയ്‌ഡ് കാർട്ടിലേജ്) തകർന്നു. പ്രതിയുടെ വികൃതമായ ലൈംഗിക ആസക്തി, ജനനേന്ദ്രിയത്തിലെ അതിക്രൂരമായ പീഡനം എന്നിവമൂലം യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായും നാല് പേജുള്ള റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പൊക്കില്‍, ചുണ്ടുകള്‍, വിരലുകള്‍,…

വയനാട്ടിലെ ദുരന്തമേഖലയില്‍ ഇന്ന് വിദ്ഗ്ധ സംഘമെത്തും

കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങളില്‍ ഇന്ന് വിദഗ്ധ സംഘമെത്തി പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ അഞ്ചംഗ സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വാസയോഗ്യമാണോയെന്ന് സംഘം പരിശോധിക്കും. ടൗണ്‍ഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദർശനം നടത്തും.

നവജാതശിശുവിന്റെ മരണത്തില്‍ ഡോക്ടറുടെ നിര്‍ണായക മൊഴി; ഗര്‍ഭിണിയായിരുന്നെന്ന് കാമുകൻ അറിഞ്ഞത് പ്രസവ ശേഷമെന്ന് യുവതി

ആലപ്പുഴ: തകഴിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് സൂചന. ഇക്കാര്യത്തില്‍ യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയാണ് നിർണായകമായത്. പ്രസവിച്ചയുടൻ കുഞ്ഞ് കരഞ്ഞിരുന്നുവെന്ന് യുവതി പറഞ്ഞതായി ഡോക്ടർ മൊഴി നല്‍കി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കൊലപാതകമാണെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം, മരണകാരണം സംബന്ധിച്ച്‌ കൃത്യമായ നിഗമനത്തിലെത്താൻ വിശദമായ ശാസ്ത്രീയപരിശോധന ആവശ്യമാണെന്ന് പൂച്ചാക്കല്‍ സി.ഐ എൻ.ആർ.ജോസ് പറഞ്ഞു. താൻ ഗർഭിണിയായെന്ന് പ്രസവ ശേഷം മാത്രമാണ് കാമുകൻ അറിഞ്ഞതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കേസില്‍ കുഞ്ഞിന്റെ അമ്മ പൂച്ചാക്കല്‍ ഉളവയ്പ് ആനമുട്ടിച്ചിറ സോനാ ജോജി (22), കാമുകൻ തകഴി കുന്നുമ്മ വിരിപ്പാല പുത്തൻ പറമ്ബില്‍ തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ വിരുപ്പാല മുട്ടച്ചിറ കോളനിയില്‍ അശോക് ജോസഫ് (30) എന്നിവരെ ഞായറാഴ്ച അറസ്റ്റുചെയ്തിരുന്നു. ഈ മാസം ഏഴിന് പുലർച്ചെ 1.30ന്…

കൊച്ചിയില്‍ എൻഐഎ റെയ്‌ഡ്‌; മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്ബിള്ളിയുടെ വീട്ടില്‍ പരിശോധന; ഉദ്യോഗസ്ഥര്‍ അകത്ത് കടന്നത് വാതില്‍ പൊളിച്ച്‌..!

കൊച്ചി:മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്ബിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് എന്‍ഐഎ സംഘം മുരളി കണ്ണമ്ബിള്ളിയുടെ വീട്ടിലെത്തിയത്. വാതില്‍ തകര്‍ത്താണ് എട്ട് പേര്‍ അടങ്ങുന്ന എന്‍ ഐ എ സംഘം അകത്ത് കയറിയത്. മുരളി കണ്ണമ്ബിള്ളിയുടെ മകന്റെ എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പ്രാഥമിക വിവരം. തെലങ്കാനയിലെ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സഞ്ജയ് ദീപക് റാവുമായി മുരളി കണ്ണമ്ബിള്ളിക്ക് സൗഹൃദമുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ ഐ എ സംഘം പരിശോധനയ്ക്ക് എത്തിയത് എന്നാണ് വിവരം. വാറണ്ടുമായാണ് എന്‍ഐഎ സംഘം എത്തിയത്.

രണ്ടു കണ്ണിലും ഗ്ലാസ് തറച്ചിരുന്നു; വനിതാ ഡോക്ടര്‍ നേരിട്ടത് അതിക്രൂരപീഡനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് മുമ്ബ് ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. പ്രതിരോധിക്കാനും സ്വയം സംരക്ഷിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി ഇരയുടെ തല ചുമരില്‍ ഇടിച്ചിരുന്നു. ഇരയുടെ കൈകളിലും മുഖത്തും വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചിരുന്നതായാണ് കണ്ടെത്തല്‍. മരണം പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്ന സിവില്‍ വോളണ്ടിയര്‍ അറസ്റ്റിലായിരുന്നു. ശനിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ അശ്ലീലത്തിന് അടിമയാണെന്നും അത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍…