പെലെ എന്ന അഗ്നിപർവതം; കോരിത്തരിച്ച കാലം

ഹീബ്രു ഭാഷയില്‍ പെലെ എന്ന വാക്കിന് അത്ഭുതം എന്നാണത്രെ അര്‍ഥം. കറുത്ത മുത്ത് എന്നു ഫുട്‌ബോള്‍ ലോകം വാത്സല്യത്തോടെ വിളിച്ച പെലെ കളിക്കളത്തിലെ അത്ഭുതമായിരുന്നു. ആ അത്ഭുതം ഇനിയില്ല. ഇനി അങ്ങനെയൊരാള്‍ ഉണ്ടാകുമോ എന്നു പറയാനുമാവില്ല. ഉണ്ടായാലും അവരാരും പെലെയെപ്പോലെ ആവുമെന്നു കരുതാനും വയ്യ. ഫുട്‌ബോള്‍ മൈതാനത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒരുങ്ങുന്നതായിരുന്നില്ല എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെയുടെ ജീവിതവും പ്രതിഭയും. റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടേക്കാം. പക്ഷേ, ആ പ്രതിഭാസത്തിന്റെ ശോഭ മങ്ങുകയില്ല. അനശ്വരമായി നിലനില്‍ക്കുക തന്നെ ചെയ്യും. കാരണം, പെലെ അതു നേടിയ കാലവും അന്നത്തെ സാമൂഹ്യ, സാങ്കേതിക പശ്ചാത്തലവും ഇനി വരില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള നേട്ടങ്ങളെ അതുമായി താരതമ്യം ചെയ്യാനുമാവില്ല. പെലെ സമം പെലെ എന്നു തന്നെയേ പറയാനൊക്കൂ. ഫുട്‌ബോള്‍ ലോകത്തെ ധാരണകളും വിശ്വാസങ്ങളും അത്ഭുതകരമായി തിരുത്തിക്കുറിച്ച അസാമാന്യ പ്രതിഭയാണ് കടന്നു പോയത്. പോയകാലത്തെ ആ…

2036 ഒളിംപിക്സ് ‘സ്വന്തമാക്കാൻ’ ഇന്ത്യ പരിശ്രമിക്കും; ഗുജറാത്തിനെ വേദിയായി ഉയർത്തിക്കാട്ടും

ന്യൂഡൽഹി : 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രിഅനുരാഗ് താക്കൂര്‍ . ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അധ്യക്ഷപദവി രാഷ്ട്രീയക്കാര്‍ക്ക് നല്‍കാതെ പി.ടി. ഉഷ എന്ന കായികതാരത്തെ തന്നെ കൊണ്ടുവന്നതിന് പിന്നില്‍ മോദിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. 2036ലെ ഒളിമ്പിക്സ് ഇന്ത്യയിലെ‍ നടത്താനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. 2036ലെ സമ്മര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയും പങ്കെടുക്കുമെന്ന് ബുധനാഴ്ചയാണ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്. 2032 വരെയുള്ള ഒളിമ്പിക്സ് നടത്തേണ്ട രാജ്യങ്ങളുടെ പട്ടിക നേരത്തെ ഉറപ്പിക്ക്പെട്ട സാഹചര്യത്തിലാണ് 2036ലെ ഒളിമ്പിക്സ് നടത്തിപ്പിന് ഇന്ത്യ ശ്രമിക്കുന്നത്. 2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഒളിപി ക് അസോസിയേഷന്‍ (ഐഒസി) യോഗത്തില്‍ ഐഒസി അംഗങ്ങള്‍ക്ക് മുൻപാകെ ഇന്ത്യയില്‍ 2036ലെ ഒളിമ്പിക്സ് നടത്താനുള്ള സാധ്യതയെക്കുറിച്ച്‌…

കയ്യൊപ്പോടെ ജഴ്‌സി; ധോനിയുടെ മകള്‍ക്ക് മെസിയുടെ സ്‌നേഹ സമ്മാനം

റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി. പാപ്പ സിവ എന്നെഴുതിയ ജഴ്‌സിയാണ് മെസി സിവയ്ക്കായി നല്‍കിയത്. മെസിയുടെ കയ്യൊപ്പോടെയുള്ള അര്‍ജന്റൈന്‍ ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. അച്ഛനെ പോലെ, മകളെ പോലെ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. മെസിയുടെ വലിയ ആരാധകനാണ് ധോനി. ഫുട്‌ബോളിനോടുള്ള താത്പര്യം ധോനി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പരിശീലന സെഷനുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ കളിക്കുന്ന ധോനിയുടെ വീഡിയോ പലപ്പോഴും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മെസിയിലേക്ക് വരുമ്പോള്‍, ലോക കിരീടം നേടിയതിന് ശേഷം കുടുംബത്തിനൊപ്പം സമയം ചിലവിടുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം. ജനുവരി ആദ്യ ആഴ്ചയ്ക്ക് ശേഷമാവും മെസി പിഎസ്ജിക്കൊപ്പം പരിശീലനം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍ജന്റീനയുടെ വിജയം യുവതി ആഘോഷിച്ചത് ക്യാമറകള്‍ക്ക് മുന്നില്‍ സ്വയം വിവസ്ത്രയായി; യുവതിയെ കാത്തിരിക്കുന്നത് ഖത്തറിലെ തടവറയാണോ

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജയിച്ചതോടെ വിവസ്ത്രയായി യുവതി. ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു യുവതി ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ സ്വയം വിവസ്ത്രയായത്. ഗൊണ്‍സാലോ മോണ്ടീലിന്റെ പെനാല്‍റ്റികിക്ക്, ഫ്രാന്‍സിനു മേല്‍ പരാജയത്തിന്റെ കരിനിഴല്‍ വിരിച്ചതോടെയാണ് യുവതി തന്റെ ടീഷര്‍ട്ട് ഊരിയെറിഞ്ഞ് ലോകത്തിന് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചത്. ഖത്തര്‍ പൊലീസ് പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്തു. അതേസമയം, അല്പവസ്ത്രധാരിയായി ലോകകപ്പ് വേദികളിലെത്തി വാര്‍ത്തകളില്‍ ഇടം നേടിയ ക്രൊയേഷ്യന്‍ മോഡലിന് ലഭിച്ച ഇളവുകളൊന്നും ഈ യുവതിക്ക് കിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ആവേശത്തോടെ ക്യാമറക്ക് മുന്‍പില്‍ ഉടുതുണി പറിച്ചെറിഞ്ഞ ആര്‍ജന്റീനിയന്‍ ആരാധികയെ ഖത്തര്‍ പൊലീസ് പിടികൂടുകയായിരുന്നു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നേരേ ഉയര്‍ത്തിയ വെല്ലുവിളിയായാണ് അധികൃതര്‍ യുവതിയുടെ നീക്കത്തെ കാണുന്നത്. ഒരുപക്ഷെ ഇനിയവര്‍ക്ക് വിധിക്കുന്നത് ജയില്‍ ശിക്ഷയാകാം. അര്‍ജന്റീനിയന്‍ ആരാധാകരുടെ വിജയാഘോഷങ്ങള്‍ ഒപ്പിയെടുക്കാന്‍ തിരിഞ്ഞ ക്യാമറക്കണ്ണുകള്‍ക്ക് അവര്‍ ആഗ്രഹിച്ചതിലും കൂടുതല്‍ നല്‍കിക്കൊണ്ടായിരുന്നു ഈ…

“ഞാന്‍ വിരമിക്കുന്നില്ല;” ലോക കിരീടത്തില്‍ മുത്തമിട്ട ശേഷം സന്തോഷം പങ്കുവച്ച്‌ മെസി

ദോഹ : അര്‍ജന്റീനയ്‌ക്കായി ലോക കിരീടം ചൂടിയ ശേഷം നിര്‍ണായക പ്രഖ്യാപനം നടത്തി ലയണല്‍ മെസി. താന്‍ വിരമിക്കുന്നില്ലെന്നും, അര്‍ജന്റീനയുടെ ദേശീയ ടീമിനായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കിരീടം നേടിയതിന് പിന്നാലെയുള്ള ഈ പ്രഖ്യാപനം ആഘോഷങ്ങള്‍ക്ക് ഇരട്ടിമധുരം നല്‍കി. ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് മെസിയുടെ ഈ വാക്കുകള്‍ ആശ്വാസമേകി. ” ഇല്ല, അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് ഞാന്‍ വിരമിക്കുന്നില്ല. ഒരു ചാമ്ബ്യനായി കളിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു” മെസി പറഞ്ഞു. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീന വിജയിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും മെസി കൂട്ടിച്ചേര്‍ത്തു. അടുത്ത ലോക കപ്പില്‍ താനുണ്ടാകില്ലെന്ന് 35 കാരമായ മെസി പ്രഖ്യാപിച്ചത് ആരാധകരെ സങ്കടത്തിലാഴ്‌ത്തിയിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ നിന്ന് അടുത്തെങ്ങും വിരമിക്കുന്നില്ലെന്നും കളി നിര്‍ത്തില്ലെന്നുമാണ് താരം പറയുന്നത്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്തുകൊണ്ടാണ് അര്‍ജന്റീന മൂന്നാമത്തെ…

ആ ബ്രസീലുകാരൻ എഴുതിയതുപോലെ ലോകം ഒന്നടങ്കം കൊതിച്ചു: കപ്പിൽ മെസ്സി മുത്തം

മെക്സിക്കോ സിറ്റിയിലെ പ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ ചരിത്രം പിറന്നിട്ട് 36 വർഷം കഴിയുന്നു. അർജന്റീന രണ്ടാം വട്ടം ഫുട്ബോളിലെ വിശ്വവിജയികളായത് 1986 ജൂൺ 29നാണ്. ഡിയേഗോ അർമാൻഡോ മറഡോണ എന്ന ലാറ്റിൻ അമേരിക്കൻ യുവാവ് ലോകമെങ്ങുമുള്ള ആരാധകമനസ്സുകളിൽ ഇതിഹാസ താരമായി മാനംമുട്ടെ വളർന്നത് അന്നാണ്. പിന്നീട് 34 വർഷം കൂടി ജീവിക്കുന്ന ഇതിഹാസമായി മറഡോണ നമ്മുടെയൊക്കെ ഹൃദയങ്ങളിൽ പന്തു തട്ടിക്കളിച്ചെങ്കിലും ഇക്കായളവിൽ ലോകകിരീടം അർജന്റീന ആരാധകരുടെ സ്വപ്നമായി ശേഷിച്ചു. ഇന്നലെ ദോഹയിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അനാവൃതമായ അറേബ്യൻ മായികരാവിൽ ലയണൽ മെസ്സി എന്ന മാന്ത്രികൻ അതു സാക്ഷാത്ക്കരിക്കുന്നതു വരെ. അർജന്റീനയുടെ ഈ വിജയം ഭൂഗോളത്തിന്റെ ഒന്നടങ്കമുള്ള വിജയമാണ്. ‘നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ ലോകം അതിനായി ഗൂഢാലോചന നടത്തും’ എന്ന് ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോ എഴുതിയതു പോലെ എത്രയെത്ര മനുഷ്യമനസ്സുകളാണ് ഒന്നടങ്കം അതിതീക്ഷ്ണമായി ഈ…

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ്; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന വേദി; മത്സരം ജനുവരി 15ന്

മുംബൈ: തിരുവനന്തപുരം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന വേദിയായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചു. ജനുവരി 15നാണ് മത്സരം. ഇതുള്‍പ്പെടെ മാര്‍ച്ച്‌ വരെയുള്ള പരമ്പരകളുടെ പട്ടികയും ബിസിസിഐ പ്രസിദ്ധീകരിച്ചു. ശ്രീലങ്കയ്ക്കു പിന്നാലെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളാണ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലു ടെസ്റ്റുകളുടെ പരമ്പരയുമുണ്ട്. ജനുവരി മൂന്നിന് മുംബൈയില്‍ ട്വൻറി20 മത്സരത്തോടെ ലങ്കയ്‌ക്കെതിരായ പരമ്പര തുടങ്ങും. അഞ്ചിന് പൂനെ, ഏഴിന് രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് മറ്റ് ട്വൻറി 20കള്‍. ആദ്യ ഏകദിനം പത്തിന് ഗുവാഹത്തിയില്‍. രണ്ടാമത്തേത് 12ന് കൊല്‍ക്കത്തയില്‍. ന്യൂസിലന്‍ഡിനെതിരെ മൂന്നു വീതം ഏകദിനങ്ങളും ട്വൻറി20യും കളിക്കും. ആദ്യ ഏകദിനം 18ന് ഹൈദരാബാദില്‍. റായ്പൂര്‍ (21), ഇന്‍ഡോര്‍ (24) മറ്റ് ഏകദിനങ്ങള്‍. ഇതില്‍ റായ്പൂരില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. ആഭ്യന്തര, ഐപിഎല്‍ മത്സരങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ആദ്യ ട്വൻറി20 27ന് റാഞ്ചിയില്‍. ലഖ്‌നൗ (29), അഹമ്മദാബാദ് (ഫെബ്രുവരി…

‘സഞ്ജുവിനോട് അയിത്തം പ്രഖ്യാപിക്കാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവര്‍ തോറ്റു’; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

ബംഗ്ലാദേശിനോട് ഏകദിന പരമ്പര നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സഞ്ജു സാംസണിന് അവസരം നിഷേധിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റ്. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള്‍ ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു എന്നാണ് അദ്ദേഹം കുറിച്ചത്. ഇത് സഞ്ജുവിനോടും രാജ്യത്തോടുമുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്ലിന്റെ കുറിപ്പ് ഇതിനിടയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങള്‍ അടുപ്പിച്ച്‌ തോറ്റു. കോഹ്‌ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ. പരമ്പരയും നഷ്ടമായി.സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള്‍ ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്. അഞ്ചു റണ്‍സ് അകലെ തോല്‍വി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ ജയിച്ചാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 272…

ബ്രസീലിന്റെ ഡാൻസ് കൊറിയൻ ടീമിനോടുള്ള അവഹേളനമെന്ന് റോയ് കീൻ: ചുട്ടമറുപടി

ബ്രസീൽ ടീം ഡാൻസ് ക്ലാസിനു പോകുന്നുണ്ടോ? ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള മത്സരശേഷം ആരാധകർക്ക് ഇങ്ങനെ സംശയം തോന്നിയെങ്കിൽ അതിശയിക്കാനില്ല. കാരണം നൃത്തച്ചുവടുകളോടെയുളള നീക്കങ്ങൾക്കു ശേഷം നേടിയ ഓരോ ഗോളിനു പിന്നാലെയും ഒന്നാന്തരം ഗ്രൂപ്പ് ഡാൻസ് നടത്തിയാണ് ബ്രസീൽ ആഘോഷിച്ചത്. ഒരുവേള കോച്ച് ടിറ്റെയും ഡാൻസിൽ പങ്കു ചേർന്നു. ബ്രസീലിന്റെ ഡാൻസ് കൊറിയൻ ടീമിനെ പരിഹസിക്കുന്നതായിരുന്നെന്ന്. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം റോയ് കീൻ വിമർശിച്ചെങ്കിലും ബ്രസീൽ താരം റാഫിഞ്ഞ അതിനു മറുപടി നൽകി. ഞങ്ങളുടെ ജോഗോ ബോണിറ്റോ ഫുട്ബോൾ ശൈലിയുടെ ഭാഗമാണ് അതും. ഓരോ ഗോളിനും ഓരോ ആഘോഷം എന്ന രീതിയിൽ 10 ഡാൻസുകൾ വരെ ഞങ്ങൾ പഠിച്ചു വച്ചിട്ടുണ്ട്! ടീം ക്യാംപിൽ ആസ്ഥാന കൊറിയോഗ്രാഫർ ഇല്ലെങ്കിലും ബ്രസീൽ ടീം ഇപ്പോഴത്തെ ഡാൻസ് പഠിച്ചതിനു പിന്നിൽ നാലു പേരുണ്ട്. ബ്രസീലിലെ പ്രശസ്ത മ്യൂസിക് ബാൻഡ് ആയ ഒസ്…

‘എന്റെ വൈറ്റ് ബോൾ റെക്കോർഡ് അത്ര മോശമല്ല’: ഹർഷ ഭോഗ്‌ലെയോട് കലിപ്പിച്ച് പന്ത്

പരിമിത ഓവര്‍ ക്രിക്കറ്റില്‍ മോശം ഫോമിലൂടെയാണ് റിഷഭ് പന്ത്കടന്നു പോകുന്നത്.ന്യുസിലാന്‍ഡിനെതിരായ ടി20 ഏകദിന സീരിസിലും അതിന് മാറ്റമില്ല. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഹര്‍ഷ ബോഗ്ലയുമായുള്ള അഭിമുഖത്തില്‍ റിഷഭ് പന്ത് ഫോമിനെ കുറിച്ചും ഗെയിം പ്ലാനിനെ കുറിച്ചും സംസാരിച്ചിരുന്നു. “ടി20യില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഏകദിനത്തില്‍ നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യാനാണ് ആഗ്രഹം. ടെസ്റ്റില്‍ ഞാന്‍ അഞ്ചാം നമ്പറില്‍ മാത്രമാണ് ബാറ്റ് ചെയ്യുന്നത്. വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യുമ്ബോള്‍ ഗെയിം പ്ലാന്‍ മാറുന്നു, എന്നാല്‍ അതേ സമയം, ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് കോച്ചും ക്യാപ്റ്റനും ചിന്തിക്കുന്നു. എവിടെ അവസരം ലഭിച്ചാലും എന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കും ” പന്ത് പറഞ്ഞു. പിന്നാലെ ഫോമിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ചെറിയ ദേഷ്യത്തോടെയാണ് റിഷഭ് പന്ത് മറുപടി നല്‍കിയത്. “സര്‍, റെക്കോര്‍ഡ് ഒരു നമ്പര്‍ മാത്രമാണ്.…