രാജ്യത്ത് 9 ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി; കേരളത്തില്‍ 2000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒമ്ബത് ദിവസത്തിനുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 11ന് 938 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചൊവ്വാഴ്ച ഇത് 1,970 ആയി ഉയര്‍ന്നു. കോവിഡിന്റെ ഉപവകഭേദങ്ങളാണ് രോഗവ്യാപനം വേഗത്തിലാക്കുന്നതെന്നാണ് അനുമാനം. BA.2.86 (പിറോള)യുടെ 19 അനുക്രമങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്ന് മഹാരാഷ്ട്രയിലും 18 എണ്ണം ഗോവയിലുമാണ്. ഏറെ പ്രചരിക്കുന്ന JN.1 വകഭേദം കേരളത്തിലാണ് ആദ്യം കണ്ടെത്തിയത്. കോവിഡും ശ്വാസകോശ രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അവലോകന യോഗം വിളിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാരും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വീഡി്യോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കും. നിലവിലെ JN.1 സംസ്ഥാനത്ത് 292 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2041 പേര്‍ ചികിത്സയിലുണ്ട്. ഈ മാസം 12 പേരാണ് മരണമടഞ്ഞത്. തിരുവനന്തപുരം,…

ശസ്ത്രക്രിയ വിജയകരം…, ബാല ജീവിതത്തിലേക്ക് തിരികെ വരുന്നു, നടന് കരള്‍ പകുത്ത് നല്‍കാനെത്തിയത് നിരവധിപ്പേര്‍!

എല്ലാവരും വളരെ ഞെട്ടലോടെ കേട്ട ഒരു വാര്‍ത്തയായിരുന്നു കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നത്. ഒരു മാസം മുൻപാണ് എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യമൊക്കെ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു ബാല. ഇനി മുന്നോട്ടുള്ള ജീവിതത്തിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. അതുപ്രകാരം ഇപ്പോഴിത ബാലയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നിരിക്കുകയാണ്. രണ്ട് ദിവസം മുമ്ബായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു. ബാല ആരോഗ്യവാനായി തുടരുന്നു. അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് ദാതാവിനെ കണ്ടെത്തുക വളരെ പ്രയാസകരമായ ഒന്നാണ്. എന്നാല്‍ ബാലയുടെ കാര്യത്തില്‍ അനുയോജ്യമായ കരള്‍ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. നടന് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട്…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ജോഡോ യാത്ര മാറ്റിവെയ്ക്കണം: രാഹുല്‍ഗാന്ധിക്ക് കേന്ദ്രആരോഗ്യമന്ത്രിയുടെ കത്ത്

ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് എംപി രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്തയച്ച്‌ കേന്ദ്ര മന്ത്രി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഗ് മാണ്ഡവ്യയാണ് കത്തയച്ചത്. ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കത്തയച്ചതെന്ന് പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ദേശീയ താല്പ്പര്യം കണക്കിലെടുത്ത് യാത്ര താല്ക്കാലികമായി നിർത്തിവയ്ക്കണമെന്നും കത്തിൽ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. പ്രതിരോധ കുത്തിവെയ്പ് എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ എന്നും ആവശ്യപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചോ എന്ന് ഇതിന് പകരമായി കോണ്ഗ്രസ് എംപി അധീർ രഞ്ജന് ചൗധരി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മൻസുഗ് മാണ്ഡവ്യ ഇഷ്ടപ്പെടുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. പല രാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ച്‌ വരുന്നതിനാൽ…

സ്വര്‍ണക്കടത്ത്; സിനിമാ നിര്‍മാതാവും നഗരസഭാ വൈസ് ചെയര്‍മാന്‍റെ മകനും പിടിയില്‍

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ സിനിമാ നിര്‍മാതാവും നഗരസഭാ വൈസ് ചെയര്‍മാന്‍റെ മകനും അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ സിനിമ നിര്‍മാതാവ് ടി.എ. സിറാജുദീന്‍, തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച ഇറച്ചിവെട്ട് യന്ത്രം എത്തിയത് തൃക്കാക്കര തുരുത്തേല്‍ എന്‍റര്‍പ്രൈസിസിന്‍റെ പേരിലായിരുന്നു. ഈ സ്ഥാപനത്തിന്‍റെ ഉടമയാണ് സിറാജുദ്ദീന്‍. ഇയാളുടെ ഡ്രൈവറും നേരത്തെ പിടിയിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ പോകാന്‍ ശ്രമിക്കവേ യാത്രക്കാരെ പിന്തുടര്‍ന്നാണ് രണ്ടേകാല്‍ കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. കാറിന്‍റെ ഡ്രൈവര്‍ നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. യ വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ്…

സംസ്ഥാനത്ത്‌ മാസ്‌ക്‌ വീണ്ടും 
നിര്‍ബന്ധം

തിരുവനന്തപുരം സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഡല്‍ഹിയിലടക്കം കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്. തിങ്കളാഴ്ച ചേര്‍ന്ന കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചത്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ലെന്നും യോഗം വിലയിരുത്തി. ജില്ലകളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോവിഡ് കേസ് ഉയന്നാലോ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാലോ സംസ്ഥാനതലത്തില്‍ അറിയിക്കണം. തുടര്‍ച്ചയായി അവലോകന യോഗം ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും വാക്സിന്‍ വിതരണം ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു. കരുതല്‍ ഡോസ് എടുക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച്‌ കുട്ടികള്‍ക്കുള്ള വാക്സിനേഷനും ശക്തിപ്പെടുത്തും. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ കോവിഡ് പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് തിങ്കളാഴ്ച 255 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 325 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ നിലവിലെ…

രാജ്യത്ത് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ടായിരത്തിലധികം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 1150 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 214 പേരാണ് കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞത്. ഇതോടെ ആകെ മരണം 5,21,965 ആയി ഉയര്‍ന്നു. നിലവില്‍ 11,542 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 0.32 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,985 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,10,773 ആയി ഉയര്‍ന്നു. നിലവില്‍ 98.76 ശതമാനമാണ്‌ രോഗമുക്തി നിരക്ക്. ഡല്‍ഹിയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 7.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം രാജ്യതലസ്ഥാനത്ത് 501 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി.

വീണ്ടും കൊവിഡ് പിടിയിലോ ? ഡല്‍ഹി വൈറസ് ട്രാപ്പില്‍ ആയേക്കും; 300 കടന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ മുന്നൂറിലധികം കൊവിഡിന്റെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കണക്കുകള്‍ പ്രകാരം, 336 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച്‌ 40 കേസുകളുടെ വര്‍ധനവാണ് ഉണ്ടായത്. അതേസമയം, കോവിഡ് ബാധിച്ച മരണങ്ങള്‍ ഒന്നും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനം ആണ്. എന്നാല്‍ ജനുവരി 14 – ന് ഡല്‍ഹിയില്‍ 30.6 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇത് വൈറസിന്റെ മൂന്നാം തരംഗത്തിനിടയില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. അതേസമയം, ഡല്‍ഹിയിലെ ആകെ പോസിറ്റീവ് കേസുകളുടെ 18.68 ലക്ഷം ആണ്. 26,158 പേരാണ് കൊവിഡ് ബാധിച്ച്‌ ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്. ഡല്‍ഹിയിലെ…

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.ഡല്‍ഹി, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന ശരാശരി കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്ബോഴാണ് ചില സംസ്ഥാനങ്ങളില്‍ കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തന്നത്. നിലവില്‍ രോഗം ബാധിക്കുന്നവര്‍ക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്കൂളുകള്‍ തുറന്നതിന് പിന്നാലെ നിരവധി കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. കുട്ടികളിലൂടെ രോഗം മറ്റുള്ളവരിലേക്കും എത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.സ്കൂളുകള്‍ വീണ്ടും തുറന്നതോടെ വാക്സിന്‍ സംരക്ഷണമില്ലാത്ത വലിയൊരു വിഭാഗം കുട്ടികള്‍ സ്കൂളിലെത്തുന്നതും രോഗബാധ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്.

കോവിഡ്‌ വ്യാപനം: ഷാങ്‌ഹായ്‌ അടച്ചു

ബീജിങ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചൈനയില്‍ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അടച്ചിടല്‍. സാമ്ബത്തിക തലസ്ഥാനമായ ഷാങ്ഹായ് തിങ്കളാഴ്ച അടച്ചു. 2.6 കോടി ജനങ്ങളുള്ള നഗരം രണ്ടുഘട്ടമായാണ് അടയ്ക്കുന്നത്. പുഡോങ്ങും പരിസര പ്രദേശങ്ങളും തിങ്കള്‍ മുതല്‍ വെള്ളിവരെയും ഹുവാങ്പു നദിക്ക് പടിഞ്ഞാറുള്ള ബാക്കി പ്രദേശങ്ങള്‍ വെള്ളിമുതല്‍ അഞ്ചുദിവസവുമാണ് അടയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തും. ജനങ്ങള്‍ പൂര്‍ണമായും വീട്ടില്‍ത്തന്നെ കഴിയണം. അത്യാവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. ഷാങ്ഹായിലെ കോവിഡ് വ്യാപനമുണ്ടായ ചില പ്രദേശങ്ങള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഷാങ്ഹായില്‍ ഞായറാഴ്ച 3500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പകുതിപേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ഈ മാസം രാജ്യത്താകെ 56,000 പേര്‍ പോസിറ്റീവായി

ഇസ്രായേലില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ഇസ്രായേലില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒമിക്രോണ്‍ വകഭേദത്തിന്‍റെ ബി.എ.1, ബി.എ 2 എന്നിങ്ങനെ രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയതാണ് പുതിയ വകഭേദം. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയതെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു. ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. നിലവില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും പ്രത്യേക ചികിത്സ ഇതിന് ആവശ്യമില്ലെന്നുമാണ് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.