നന്മ വറ്റാത്ത മഹാനഗരം; രോഗികള്‍ക്ക് ആശ്രയമായി ഓട്ടോ ആംബുലന്‍സ് ഒരുക്കി അധ്യാപകന്‍

മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധികളും വെല്ലുവിളികളുമാണ് ഉയര്‍ത്തിയത്. ആരോഗ്യമേഖലയിലെ തകര്‍ച്ചയും അത്യാസന്ന നിലയിലുള്ള രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കി. ഓക്‌സിജന്റെയും മരുന്നുകളുടെയും ലഭ്യതക്കുറവ് പോലെ നഗരം നേരിട്ട മറ്റൊരു വലിയ പ്രതിസന്ധിയാണ് ആംബുലന്‍സിന്റെ അഭാവം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രികളില്‍ എത്തിക്കുവാന്‍ തക്ക സമയത്ത് ആംബുലന്‍സുകള്‍ ലഭിക്കാതെ മരണമടഞ്ഞ രോഗികളുടെ എണ്ണം നിരവധിയാണ്. ആശുപത്രികളില്‍ പോകാനും ടെസ്റ്റുകള്‍ എടുക്കാനും യാത്ര ചെയ്യാന്‍ കഴിയാതെ വലിയൊരു വിഭാഗം സാധാരണക്കാര്‍ വലയുമ്ബോഴാണ് ദത്താത്രയ സാവന്ത് എന്ന അധ്യാപകന്റെ സേവനം മഹത്തരമാകുന്നത്. നിലവില്‍ ഒരു ഓട്ടോ ഡ്രൈവറായി മാറിയിരിക്കയാണ് സാവന്ത്. തന്റെ ഓട്ടോറിക്ഷയെ ചെറിയ ആംബുലന്‍സായി മാറ്റിയാണ് കോവിഡ് രോഗികളെ അദ്ദേഹം ആശുപത്രികളിലെത്തിക്കുന്നത്. പി പി ഇ കിറ്റ് ധരിച്ചും മറ്റ് സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് ഓട്ടോറിക്ഷയില്‍ രോഗികളെ ആശുപത്രികളിലെത്തിക്കുന്നത്. ദത്താത്രയ സാവന്ത് എന്ന അധ്യാപകന്റെ സേവനം ഇതിനകം ഒട്ടേറെ…

ഏറ്റക്കുറച്ചിലുകളില്ല; രാജ്യത്ത് തുടർച്ചയായി പതിനെട്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

രാജ്യത്തുടനീളം തുടർച്ചയായി 18 ദിവസത്തേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോൾ, ഡീസൽ വിലകൾക്കായുള്ള അവസാന വില പരിഷ്കരണം ഏപ്രിൽ 15 -നാണ് പ്രഖ്യാപിച്ചത്. വർഷത്തിന്റെ തുടക്കത്തിൽ, ഫെബ്രുവരി മുതൽ ഇന്ധന വില പുതിയ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് വിലവർധനവ് തുടരുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ മാറ്റമില്ലാതിരുന്ന വില ഇപ്പോൾ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. നിലവിൽ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 90.40 രൂപയും ഡീസലിന് ലിറ്ററിന് 80.73 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ നിരക്ക് നൽകുന്ന നഗരമാണ് മുംബൈ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോൾ 96.83 രൂപയ്ക്ക് വിൽക്കുന്നു. നഗരത്തിൽ ഒരു ലിറ്റർ ഡീസൽ 87.81 രൂപയാണ് വില. ചരക്ക് കൂലി, പ്രാദേശിക നികുതി, വാറ്റ്, ഡീലർ കമ്മീഷൻ…

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ബൊലേറോ. പ്രതിമാസ വില്‍പ്പനയില്‍ മികച്ച വില്‍പ്പനയാണ് വാഹനം കാഴ്ചവെയ്ക്കുന്നതും.എന്നാല്‍ ശ്രേണിയില്‍ മത്സരം ശക്തമായതോടെ പുതുക്കിയ ബൊലേറോ ഈ വര്‍ഷം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. 2021 ബൊലേറോയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. ബൊലേറോയില്‍ വരുത്തിയ മാറ്റങ്ങള്‍ സൗന്ദര്യാത്മകമാണ്. എന്നിരുന്നാലും, ഏറ്റവും ശ്രദ്ധേയമായ അപ്ഡേറ്റുകളിലൊന്നാണ് ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീം. ഫ്രണ്ട് ഫാസിയയും ബമ്പറും ബ്രൗണ്‍ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് റെഡ് കളര്‍ ഓപ്ഷനെ തികച്ചും വ്യത്യസ്തമാക്കുന്നു. ഇതിന് പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ഗ്രില്ലും ബമ്പറും മാറ്റമില്ലാതെ കൊണ്ടുപോയിട്ടുണ്ടെങ്കിലും ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളില്‍ ചെറുതായി പുതുക്കിയ ഇന്റേണലുകള്‍ കാണപ്പെടുന്നു. ഈ പ്രത്യേക പതിപ്പില്‍ ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ ഇല്ല. ബോഡി-കളര്‍ യൂണിറ്റുകള്‍ക്ക് പകരം കറുത്ത ORVM- കളും ഇതിന് ലഭിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ബൊലേറോയ്ക്ക് ലഭിക്കുന്ന…

ഉടമയുടെ മരണ ശേഷം വാഹനം നോമിനിയുടെ പേരിലേക്ക് മാറ്റാം; മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി

ന്യൂഡല്‍ഹി: കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. ഉടമയുടെ മരണത്തിനു ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുന്നത്. പുതിയ ചട്ടം അനുസരിച്ച്‌ രജിസ്ട്രേഷന്‍ സമയത്ത് ഉടമയ്ക്ക് നോമിനിയെ നിര്‍ദേശിക്കാം. നേരത്തെ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനുള്ള അവസരവും പുതിയ ഭേദഗതി ചട്ടത്തിലുണ്ട്. ഐഡന്റിറ്റി പ്രൂഫ് രജിസ്ട്രേഷന്‍ സമയത്ത് നോമിനിയെ വാഹന ഉടമ ഹാജരാക്കണം. ഉടമ മരിക്കുന്ന പക്ഷം നോമിനിയുടെ പേരിലേക്ക് രജിസ്ട്രേഷന്‍ മാറുമെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു. ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ ഉടമയ്ക്കു പിന്നീട് മാറ്റി മറ്റൊരാളെ നോമിനിയാക്കാനുള്ള അവകാശവുമുണ്ട്. വിവാഹ മോചനം, ഭാഗം പിരിയല്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ് നോമിനിയെ മാറ്റാന്‍ കഴിയുക. നോമിനിയെ നിര്‍ദേശിക്കാത്ത സാഹചര്യത്തില്‍ നിയമപരമായ പിന്‍ഗാമിയുടെ പേരിലേക്കു വാഹനം മാറ്റുന്നതിനും ചട്ടത്തില്‍…

കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇനി ഭക്ഷണം കഴിക്കാം; ‘ഫുഡ് ട്രക്ക്’പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പുതിയകാലത്തെ ഭക്ഷണ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകങ്ങളായി ഫുഡ് ട്രക്കുകള്‍ മാറിക്കഴിഞ്ഞു. തെരുവുകളിലും റോഡരികുകളിലും ആളുകള്‍ എത്തുന്ന കേന്ദ്രങ്ങളിലുമെല്ലാം വാഹനങ്ങള്‍ നവീകരിച്ച്‌ സഞ്ചരിക്കുന്ന ‘ഫുഡ് ട്രക്കു’കള്‍ കാണാന്‍ സാധിക്കും. എന്നാല്‍ കാലത്തിനനുസൃതമായി കെ.എസ്.ആര്‍.ടി.സി ബസുകളും ഇത്തരത്തിലുള്ള ‘ഫുഡ് ട്രക്കു’കളാക്കാന്‍ തയ്യാറെടുക്കുകയാണ്. പഴയ ബസുകള്‍ വെറുതെ കിടന്ന് നശിച്ചുപോകുന്നത് തടയാനായി സംസ്ഥാന സര്‍ക്കാരാണ് പുതിയ പദ്ധതി രൂപീകരിച്ചത്. ബസുകള്‍ക്ക് രൂപമാറ്റം വരുത്തി അത് ‘ഫുഡ് ട്രക്ക്’ ആയി മാറ്റുകയാണ് പുതിയ പദ്ധതിയില്‍. മില്‍മയുമായി ചേര്‍ന്ന് ആദ്യ ‘ഫുഡ് ട്രക്ക്’ തിരുവനന്തപുരത്ത് സ്ഥാപിച്ചുകഴിഞ്ഞു. ബസുകള്‍ നശിക്കുന്നത് ഒഴിവാക്കാമെന്ന് മാത്രമല്ല, കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും ഈ പദ്ധതി മൂലം സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഇതേ മാതൃകയില്‍ സംസ്ഥാനത്ത് കൂടുതല്‍ ‘ഫുഡ് ട്രക്കു’കള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം.