‘ഒന്ന് മിണ്ടാതിരിക്കണം,മര്യാദ കാണിക്കണം’; സഭയില്‍ ഭരണപക്ഷത്തെ ശാസിച്ച്‌ സ്‌പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രസംഗം തടസപ്പെടുത്തിയുള്ള ഭരണപക്ഷാംഗങ്ങളുടെ ബഹളത്തിനിടെ ഇടപെട്ട് സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍. ഭരണപക്ഷം മിണ്ടാതെയിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും സ്‌പീക്ക‌ര്‍ ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ശാസിച്ചതിന് പിന്നാലെ സ്‌പീക്കര്‍ സഭ നിര്‍ത്തിവച്ചു. മുഖ്യമന്ത്രി സംസാരിച്ച സമയം പ്രതിപക്ഷം മിണ്ടാതിരുന്നത് ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ ബഹളം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ‘ദയവ് ചെയ്‌ത് ഒന്ന് മിണ്ടാതെയിരിക്കണം.ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അവര്‍ അനങ്ങിയിട്ടില്ല. ഭരണപക്ഷം നിശബ്‌ദമായിരിക്കണം’ സ്‌പീക്കര്‍ ആവശ്യപ്പെട്ടു. ഭരണപക്ഷാംഗങ്ങള്‍ ബഹളം തുടരവെ കേരളത്തിലെ പ്രതിപക്ഷത്തെ നിങ്ങള്‍ക്ക് ഭയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. തങ്ങള്‍ ഇനിയും പറയുമെന്നും ഇനിയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പഴയ വിജയനേയും പുതിയ വിജയനേയും ഭയമില്ല: മുഖ്യമന്ത്രിക്ക് മറുപടി നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനവിലും പോലീസ് അതിക്രമത്തിലും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്രത്തിനെതിരെ പ്രതിപക്ഷം സമരം ചെയ്തില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ പോലീസ്, കോവിഡ് കാലത്ത് മാനദണ്ഡം പാലിച്ച്‌ സമരം നടത്തിയ പ്രതിപക്ഷത്തിനെതിരെ നൂറുകണക്കിന് കേസുകളെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ ഭയമില്ലെന്ന് പറയുന്നവര്‍ എന്തിനാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുക്കുന്നത്. ഒന്നോ രണ്ടോ കരിങ്കൊടി പ്രതിഷേധക്കാരെ ഭയമില്ലെങ്കില്‍ എന്തിനാണ് 42 വാഹനങ്ങളുടെ അകമ്ബടിയോടെ പോകുന്നത്. കരുതല്‍ തടങ്കലിന്റെ പേരില്‍ വീട്ടില്‍ കിടക്കുന്നവരെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യാന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല. മുഖ്യമന്ത്രി വീട്ടിലിരിക്കണമെന്ന് താന്‍ പറഞ്ഞത് പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്നതിനാലാണ്. പഴയ വിജയനാണെങ്കില്‍ അതിന് മറുപടി പറയുമെന്ന് മുഖ്യമന്ത്രി പറയുന്നു. പഴയ വിജയനേയും പുതിയ വിജയനെയും പേടിയില്ലെന്നും പ്രതിപക്ഷ നേതാവ് നല്‍കി.

പിണറായി മോദിയുടെ മലയാള പരിഭാഷ; താടിയില്ലെന്നതാണ് വ്യത്യാസമെന്ന് ഷാഫി

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ മോദി ഭരണത്തിന്‍റെ മലയാള പരിഭാഷയായി മാറിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും മാത്രമാണ് വ്യത്യാസമെന്നും എംഎല്‍എ വിമര്‍ശിച്ചു. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്ബോള്‍ കരിങ്കോടി പ്രതിഷേധത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ ഷാഫി സഭയില്‍ ഉദ്ധരിച്ചു. “”കരിങ്കൊടി കാണിക്കാന്‍ പോകുന്നവരുടെ കൈയില്‍ മുഖ്യമന്ത്രിക്ക് നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ, ആ തുണിക്ക് പകരം ഷര്‍ട്ടൂരി വീശുന്നത് ക്രിമനല്‍ കുറ്റമാണോ കരിങ്കൊടി ഇനിയും കാട്ടും കേട്ടോ” എന്നായിരുന്നു പിണറായി പറഞ്ഞത്. അന്ന് അത് അപകടകരമായ സമരമായിരുന്നില്ല, ജനാധിപത്യപരമായ പ്രതിഷേധം മാത്രമായിരുന്നെന്നും ഷാഫി ചൂണ്ടിക്കാണിച്ചു. ഇന്നെങ്ങനെയാണ് അത് അപകടകരമായ സമരമാകുന്നതെന്നും ഷാഫി ചോദിച്ചു. തെക്കുവടക്ക് വിവരദോഷികളെന്ന് പ്രതിഷേധക്കാരെ ആക്ഷേപിക്കുന്നു. എല്ലാ സമരങ്ങളോടും സര്‍ക്കാരിന് പുച്ഛമാണ്. വയലാര്‍ സമരവീര്യം പറയുന്നവര്‍ കറുത്ത തുണിക്കഷ്ണത്തെ പേടിക്കുന്നു. ആത്മഹത്യാസ്‌ക്വാഡുകളും ആകാശ് തില്ലങ്കേരിമാരും യുഡിഎഫിന് ഇല്ലെന്നും ഷാഫി…

മരണവുമായി മല്ലിട്ട് ഡോ.പ്രീതി 5 ദിവസം ആശുപത്രിയിൽ; ‘ലൗ ജിഹാദ്’ ഉന്നയിച്ച് ബിജെപി

ഹൈദരാബാദ് : നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) അഞ്ച് ദിവസത്തോളം മരണവുമായി മല്ലിട്ടാണ് ഡോ.പ്രീതിയെന്ന ഇരുപത്തിയാറുകാരി മെഡിക്കൽ വിദ്യാർഥിനി ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങിയത്. രണ്ടാം വർഷ പിജി വിദ്യാർഥിയായ മുഹമ്മദ് സൈഫ് എന്ന ഡോക്ടർ, വാഷ്റൂമിൽ പോകാൻ പോലും അനുവദിക്കാതെ അധികസമയം ജോലി ചെയ്യിപ്പിച്ച് പീഡിപ്പിക്കുന്നതായി പ്രീതി പരാതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്മ ശാരദയുമായി പ്രീതി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.ഞായറാഴ്ച പകൽ തന്നെ ഡോ.പ്രീതി മരിച്ചതായി അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഒട്ടേറെപ്പേർ ആശുപത്രിക്കു മുന്നിൽ സംഘടിക്കുകയും ചെയ്തു. ഒടുവിൽ രാത്രി 9.10നാണ് പ്രീതിയുടെ മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ പ്രസ്താവന ഇറക്കിയത്. അതിനു പിന്നാലെ ആശുപത്രി പരിസരം പ്രതിഷേധ മുദ്രാവാക്യങ്ങളാൽ മുഖരിതമായി. ഡോ.പ്രീതിക്ക് നീതി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രവർത്തകരാണ് മുദ്രാവാക്യം മുഴക്കി…