കൊച്ചിയില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവം; യുവാക്കള്‍ ബാറില്‍ നല്‍കിയത് വ്യാജ രേഖകള്‍

കൊച്ചി: ഓടുന്ന കാറിനുള്ളില്‍ വച്ച്‌ 19കാരിയായ മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയും യുവാക്കളും മദ്യപിച്ച ബാറില്‍ പോലീസ് പരിശോന ധനടത്തി. ഇവിടെ യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി, മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശി ഡിംപല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. കൊച്ചി ഷിപ്പ്‌യാഡിനു സമീപത്തെ ഒരു ബാറില്‍ യുവാക്കള്‍ക്കും ഒരു സ്ത്രീക്കുമൊപ്പം യുവതി എത്തി.അവിടെവച്ച്‌ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തില്‍ കയറ്റുന്നത്. സുഹൃത്തായ സ്ത്രീ ഈ സമയം കാറില്‍ കയറിയില്ല. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറുമായി കറങ്ങിയ യുവാക്കള്‍ യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. അ‌ര്‍ധരാത്രിയോടെ യുവതിയെ പ്രതികള്‍ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു. അവശനിലയിലായ യുവതി ആശുപത്രിയില്‍…