കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ഥി

കോട്ടയം: ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടി തന്നെ വഞ്ചിച്ചുവെന്നും അവളെ കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് വീട്ടില്‍ ബഹളമുണ്ടാക്കി പത്താം ക്ലാസ് വിദ്യാര്‍ഥി. വെറു പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ അനുനയിപ്പിക്കാന്‍ പോയ തനിക്കുണ്ടായ അനുഭവം വിവരിക്കുകയാണ് ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷി. വെട്ടുകത്തിയുമായി പാഞ്ഞടുത്ത കുട്ടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ച്‌ കിട്ടിയതെന്ന് അവര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. സ്റ്റുഡന്റ് പോലീസിന്റെ ചുമതലയുള്ളതിനാല്‍ നിഷ രാവിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ക്യാമ്ബയിന്റെ ഭാഗമായുള്ള ക്ലാസ് എടുത്ത ശേഷം മടങ്ങിയെത്തിയപ്പോള്‍ ഒരാള്‍ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ തന്റെ മകന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നു. വഞ്ചിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കണ്ണൂരിലേക്ക് പോകാന്‍ പണം നല്‍കണമെന്നാണ് പതിനഞ്ച് വയസ്സുള്ള കുട്ടിയുടെ ആവശ്യമെന്നും അച്ഛന്‍ അറിയിച്ചു. ഉടന്‍ തന്നെ…

ചൂട് സംസ്ഥാനത്തും കനക്കുന്നു: എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം: ചൂട് സംസ്ഥാനത്തും കനക്കുന്നു. താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആണ് എട്ട് ജില്ലകളില്‍. ഇതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്. എന്നാല്‍ സംസഥാനം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മലയാളിയുടെ രാത്രികളെ ഉഷ്ണത്തില്‍ പൊള്ളിക്കുന്നത് അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ്.കൊടും ചൂടിലേക്ക് കേരളം വീണത് 2016ലാണ്. സൂര്യാഘാതം അന്ന് മുതല്‍ നിത്യസംഭവമായി. ചില ജില്ലകള്‍ അന്ന് 41 ഡിഗ്രിക്ക് മുകളിലെ ചൂടില്‍ പൊള്ളി. ശരാശരി 37 ഡിഗ്രിയില്‍ ആണ് നില്‍ക്കുന്നത്. ജനം മഴ ഒഴിഞ്ഞ ഇടത്തെല്ലാം വിയര്‍ത്തൊഴുകുകയാണ്. ഉഷ്ണതരംഗത്തെ ശരാശരി താപനിലയേക്കാള്‍ 5 മുതല്‍ 6 ഡിഗ്രി വരെ ഉയര്‍ന്നാലേ ഭയപ്പെടേണ്ടതുള്ളൂ. ഇത്തവണ ഉഷ്‌ണതരംഗത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വേനല്‍ മഴയാണ് .

ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചേക്കും

ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചേക്കും. രാജിക്കാര്യത്തില്‍ ഉറപ്പു ലഭിച്ചെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റ് ഗോതബയെ രജപക്‌സെയാണ് പ്രശ്‌ന പരിഹാരത്തിന് പുതിയ നീക്കങ്ങള്‍ നടത്തുന്നത്. മഹിന്ദ രജപക്സെയെ പ്രധാന മന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്‌സെ സമ്മതിച്ചെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്. പുതിയൊരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രസിഡന്റ് ഉറപ്പുനല്‍കിയെന്ന് പ്രതിപക്ഷ നിരയിലെ മൈത്രിപാല സിരിസേന പറഞ്ഞു. പ്രധാനമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ദീര്‍ഘമായ പ്രക്രിയ ആരംഭിക്കുമെന്നും സിരിസേന കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി പ്രതിസന്ധി: കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്‌സ്പ്രസ്, പാസന്‍ജര്‍ അടക്കം 753 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡെല്‍ഹി:   രാജ്യത്ത് കല്‍ക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതോര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ട്രെയിനുകള്‍ റദ്ദാക്കി വേഗത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള നീക്കം തുടങ്ങി. സ്റ്റോക് ഉള്ള കല്‍ക്കരി എത്രയും വേഗം താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു. യുദ്ധ കാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി കേന്ദ്ര സര്‍കാര്‍ ഊര്‍ജിത ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി മെയില്‍, എക്‌സ്പ്രസ്, പാസന്‍ജര്‍ ട്രെയിനുകളടക്കം 753 ട്രെയിനുകള്‍ ശനിയാഴ്ച റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കല്‍ക്കരിക്ഷാമം രൂക്ഷമായതോടെയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനത്തിലൂടെ റെയില്‍വേ മുന്നോട്ടുപോകുന്നത്. കല്‍ക്കരി നീക്കം വേഗത്തിലാക്കാന്‍ റെയില്‍വേ സജ്ജമാക്കിയിരിക്കുന്നത് 517 കല്‍ക്കരി വാഗനുകളാണ്. ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാന്‍ മെയ് എട്ടുവരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കല്‍ തുടരുമെന്നാണ് അറിയിപ്പ്. സൗത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 713 ട്രിപുകളും വടക്കന്‍ റെയില്‍വേയില്‍ 40 ട്രിപുകളുമാണ് ഇതുവരെ റദ്ദാക്കിയത്. മണ്‍സൂണിന് മുന്‍പ് കൂടൂതല്‍…

സെമിനാരി വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിവിരുദ്ധ പീഡനം: വികാരിക്ക് 18 വര്‍ഷം തടവ്

കൊല്ലം: പള്ളി സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയരാക്കിയ കേസില്‍ വികാരിക്ക് 18 വര്‍ഷം കഠിനതടവ്.   കൊല്ലം േകാട്ടാത്തല സെന്‍റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളത്തിനാണ് പോക്സോ നിയമപ്രകാരം മൂന്ന് കേസുകളിലായി അഞ്ചുവര്‍ഷം വീതവും ഒരു കേസില്‍ മൂന്ന് വര്‍ഷവും ഉള്‍പ്പടെ 18 വര്‍ഷത്തെ കഠിനതടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക നഷ്ടപരിഹാരമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി (പോക്സോ) കെ.എന്‍. സുജിത്താണ് വിധി പ്രഖ്യാപിച്ചത്. 2016ല്‍ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നു. ചെന്നൈ ആസ്ഥാനമായ എസ്.ഡി.എം സന്യാസി സമൂഹത്തിലെ അംഗമായിരുന്നു. തിരുവനന്തപുരം ശിശുസംരക്ഷണസമിതിയില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തൂര്‍ പൊലീസ് അന്വേഷണം നടത്തി ഇന്‍സ്പെക്ടര്‍ ഷെനു തോമസ്…

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയ്‌ക്കെതിരെ വിജയ് ബാബുവിന്റെ ആരോപണം

  തിരുവനന്തപുരം : ബലാത്സംഗ കേസില്‍ തനിക്കെതിരെയുള്ള ആരോപണം പരാതിക്കാരിയ്ക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിന്റെ വൈരാഗ്യം മൂലമാണെന്ന് നടന്‍ വിജയ് ബാബു മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തന്നോടൊപ്പം ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായ പരാതിക്കാരി പിന്നീട് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി അത് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും വിജയ് ബാബു ആരോപിക്കുന്നു.. തുടര്‍ന്ന് പുതിയ സിനിമയില്‍ അവസരം ലഭിക്കില്ല എന്ന് ഉറപ്പായ പരാതിക്കാരി തനിക്ക് നേരെ അസഭ്യമായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയെന്നും വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിച്ചു. കേരള പൊലീസിനായി താന്‍ ചെയ്ത പരസ്യ ചിത്രത്തില്‍ പരാതിക്കാരി അഭിനയിച്ചിരുന്നു. ഹര്‍ജിക്കാരനുമായുള്ള പരിചയം ഉപയോഗിച്ച്‌ താന്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്നത് സംവിധായകനാണ് എന്നും അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും താന്‍ അറിയിച്ചു. സിനിമയുടെ ചിത്രീകരണ സമയത്ത്…