മദ്യലഹരിയിൽ സ്വയം നെഞ്ചത്തടിച്ച് മുറിവുണ്ടാക്കി; എന്റെ ചെവിയില്‍ ബീയര്‍ ഒഴിച്ചു: അനിഖയ്‌ക്കെതിരെ അനൂപ്

ബെംഗളൂരു: കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് കാമുകന്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടി അനിഖ വിക്രമന്‍ രംഗത്ത് വന്നത്.

ഇപ്പോഴിതാ പരാതിയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കുറ്റാരോപിതനായ അനൂപ് പിള്ള. സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇയാള്‍ വിധദീകരണം അറിയിച്ചിരിക്കുന്നത്.

ഇരുവരുടെയും വാട്സ്‌ആപ്പ് ചാറ്റിന്റെയും സാമ്പത്തിക ഇടപാടുകളുടെയും സ്ക്രീന്‍ഷോട്ടും പങ്കുവച്ചിട്ടുണ്ട്. യുഎസില്‍ താമസിക്കുന്ന മലയാളിയായ അനുപ് പിള്ളയ്ക്കെതിരെ ഈ മാസം ആദ്യമാണ് അനിഖ ആരോപണവുമായെത്തിയത്.

മര്‍ദനത്തില്‍ പരുക്കേറ്റതിന്റെയും കരുവാളിച്ച പാടുകളുടെയും ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഈ വിശദീകരണമെന്ന് അനൂപ് പിള്ള കുറിപ്പില്‍ പറയുന്നു.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ താന്‍ 2016ലാണ് അനിഖയെ പരിചയപ്പെടുന്നതെന്നും രണ്ടു വര്‍ഷത്തോളം തങ്ങള്‍ ഡേറ്റിങ്ങിലായിരുന്നെന്നും അനൂപ് കുറിച്ചു.

ഇന്ത്യയില്‍ വരുമ്ബോഴെല്ലാം അനിഖയോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ ഈ സമയത്തെല്ലാം അനിഖയ്ക്ക് ഒരു ഛായാഗ്രാഹകനുമായും മറ്റു ബന്ധങ്ങളും ഉണ്ടായിരുന്നതായി അനൂപ് ആരോപിക്കുന്നു.

സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍ താന്‍ അനിഖയ്‌ക്കായി കന എന്ന പേരുള്ള ഒരു ആല്‍ബം നിര്‍മിച്ച്‌ നല്‍കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് അവള്‍ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല.

തിരക്കുകള്‍ക്കിടയിലും അനിഖയെ യാത്രകള്‍ കൊണ്ടുപോയി. പണത്തിനും അവളുടെ നിലനില്‍പ്പിനും വേണ്ടിയാണ് തന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ പിന്‍മാറി.

ബെംഗളൂരിലും ചെന്നൈയിലുമായുള്ള താമസത്തിനിടെ, ജോലിയില്ലാത്തതിനാലും മറ്റാരും സാമ്ബത്തികമായി സഹായിക്കാന്‍ ഇല്ലാത്തതിനാലും തന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയതായി അനൂപ് ആരോപിക്കുന്നു. ഇടപാടുകള്‍ സംബന്ധിച്ച ചില സ്ക്രീന്‍ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.

”ജനുവരി 28ന് മദ്യലഹരിയിലായിരുന്ന അവള്‍ എന്നോട് വഴക്കിട്ടു. ഞാന്‍ ഫ്രീയാണ്, ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാന്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ രോഷാകുലയായി.

എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. അവള്‍ ഉടന്‍ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച്‌ മുറിവുകളുണ്ടാക്കി. എന്റെ ചെവിയില്‍ ബീയര്‍ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തു.

ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാന്‍ ഫ്ലാറ്റില്‍‌നിന്നു രക്ഷപ്പെടുകയായിരുന്നു.” – അനൂപ് പോസ്റ്റില്‍ പറയുന്നു.

അനൂപ് പിള്ളയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

 

Related posts

Leave a Comment