കര്‍ട്ടന്‍ വില്‍പനയുടെ മറവില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം;​ പ്രതിയെ തിരയുന്നു

പത്തനാപുരം: കര്‍ട്ടന്‍ വില്‍പനയുടെ മറവില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.

പോക്സോ പ്രകാരം കേസെടുത്ത പത്തനാപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ശൂരനാട് സ്വദേശിയായ ഷാജിക്കെതിരെയാണ് കേസെടുത്തത്. പത്തനാപുരം ലാസര്‍ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബാംബൂ കര്‍ട്ടന്‍ വില്‍പനയുടെ പേരില്‍ പ്രദേശത്തെത്തുകയും പെണ്‍കുട്ടിയുടെ വീട്ടില്‍ ഉള്‍പ്പെടെ സംഘം എത്തുകയും ചെയ്തു.

എന്നാല്‍ കര്‍ട്ടന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും വാങ്ങാന്‍ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവിടെ നിന്നുപോയ ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവ് വീട്ടിലില്ലെന്ന് മനസ്സിലാക്കിയശേഷം തിരികെയെത്തി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. ബഹളംകേട്ട് മാതാവ് ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റിന്​ മുന്നിലും പെണ്‍കുട്ടി മൊഴി നല്‍കി.

Related posts

Leave a Comment