എട്ടാംക്ലാസുകാരിക്കുനേരെ ലൈംഗിക അതിക്രമം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസെടുത്തു

എട്ടാംക്ലാസ് വിദ്യാര്‍ഥിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിപിഐഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസെടുത്തതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തുന്ന ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രശാന്തനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍മ്മാണത്തൊഴിലാളിയായ പ്രശാന്തന്‍ തനിക്കെതിരെ കേസെടുത്തതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോകുകയായിരുന്നു. രണ്ടര മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രശാന്തന്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ തന്ത്രപൂര്‍വ്വം വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഭയന്ന് അവിടെ നിന്നിറങ്ങി ഓടിയ കുട്ടി അച്ഛനോടും അമ്മയോടും വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

പത്താം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിക്കും സമാനമായ അനുഭവം പ്രശാന്തന്റെ അടുത്തുനിന്നും ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഈ കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുത്തു. മൊഴികളുടെ അടിസ്ഥാനത്തില്‍ മയ്യില്‍ പൊലീസ് പോക്‌സോ കേസെടുക്കുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.

Related posts

Leave a Comment