ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1400 ലധികം പുതിയ കേസുകള്‍; മരണസംഖ്യ 681 ആയി

ന്യൂഡല്ഹി > ഇരുപത്തിനാല് മണിക്കൂറിനിടെ 1,400 ലധികം പേര്ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില് കോവിഡ്-19 രോഗികളുടെ എണ്ണം 21,000 കടന്നു. വ്യാഴാഴ്ച രാവിലെ വരെയുളള കണക്കനുസരിച്ച്‌ 21,393 പേര്ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച ആകെ രോഗബാധിതരുടെ എണ്ണം 19,984 ആയിരുന്നു.

41 പേര് കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധയെതുടര്ന്ന് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 681 ആയി ഉയര്ന്നു.16,454 പേരാണ് നിലവില് പോസിറ്റീവ് ആയിട്ടുള്ളത്. 4,257 പേര് രോഗമുക്തി നേടി. ആകെ രോഗികളില് 77 പേര് വിദേശികളാണ്. ഇവര്ക്ക് ഇന്ത്യയില് വെച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവുമധികം മരണസംഖ്യ റിപ്പോര്ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്താകെ 269 പേരാണ് കോവിഡ് മൂലം മരിച്ചത്. കൂടുതല് മരണസംഖ്യ റിപ്പോര്ട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങള്- ഗുജറാത്ത് 108, മധ്യപ്രദേശ് 80, ഡല്ഹി 48, രാജസ്ഥാന് 27, ആന്ധ്രപ്രദേശ് 24, തെലങ്കാന 23.

മഹാരാഷ്ട്രയിലാണ് നിലവില് ഏറ്റവുമധികം രോഗികളുള്ളത്. 5,600 ലധികം പേര്ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഗുജറാജറാത്തില് 2,407 പേര്ക്കാണ് രോഗബാധയുള്ളത്. ഡല്ഹിയില് രോഗബാധിതരുടെ എണ്ണം 2,248 ആയി. 48 പേരാണ് ഡല്ഹിയില് ഇതുവരെ മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്പത് മണിവരെ 4,85,172 പേരില് നിന്ന് ശേഖരിച്ച 5,00,542 സ്രവസാംപിളുകള് പരിശോധിച്ചതായി ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച്‌ വ്യക്തമാക്കി. ഇതില് 21,727 സാംപിളുകള് പോസിറ്റീവ് ആയി.

Related posts

Leave a Comment